ഹൈദരാബാദ് : ഒരു മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, തന്റെ പിതാവിന്റെ ഓഫീസിലെ അറ്റന്റൻസ് റെക്കോർഡ് ചെയ്യുന്ന പ്രശ്നങ്ങൾ കണ്ട ശേഷം, കോവിഡ് -19 നെ നേരിടാനായി ഒരു “ഫേസ് അറ്റൻഡൻസ് ആപ്പ് ” കണ്ടു പിടിച്ചു . മഹീന്ദ്ര സർവകലാശാലയിലെ കാർത്തികേയ ഭരദ്വാജ് ആണ്, തൊഴിലുടമകൾക്കും സ്ഥാപനങ്ങൾക്കും, ഓർഗനൈസേഷനുകൾക്കും കൈ കൊണ്ട് തൊടാതെ, Chakshu Face Attendance app, എന്ന പേരിൽ ഈ ആപ്പ് വികസിപ്പിച്ചെടു ത്തത് . കൈ തൊടാതെ അറ്റൻഡൻസ് റെക്കോർഡ് ചെയ്യാൻ ഈ ആപ്പ് സഹായിക്കുന്നു.
ഒരു മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ കാർത്തികേയ ഭരദ്വാജ് എപ്പോഴും സാങ്കേതികവിദ്യയിൽ ആകൃഷ്ടനായിരുന്നു. വിനോദത്തിനായി കോഡുകൾ ചെയ്യാൻ അവൻ ഇഷ്ടപ്പെട്ടിരുന്നു. അതിനാൽ, തൻറെ അച്ഛന്റെ ഓഫീസിലെ ഫിംഗർപ്രിന്റ് ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നില്ലെന്ന് പിതാവിൽ നിന്ന് കേട്ടപ്പോൾ, ഇത് അദ്ദേഹത്തെ ചിന്തിപ്പിച്ചു.
കോവിഡ് -19 പ്രശ്നനങ്ങൾ കണക്കിലെടുത്ത്, ടച്ച് അടിസ്ഥാനമാക്കിയുള്ള ഫിംഗർപ്രിന്റ് അറ്റന്റൻസ് പ്രസ്ഥാനങ്ങൾക്ക് ഈ അപ്ലിക്കേഷൻ സുരക്ഷിതത്വം നൽകുന്നു. മുഖം തിരിച്ചറിയാൻ ഒരു Android ഫോൺ അല്ലെങ്കിൽ ടാബ്‌ലെറ്റ് കൊണ്ട് ഓർഗനൈസേഷനുകളെ സഹായിക്കുന്നു. ഈ ആപ്ലിക്കേഷൻ സുരക്ഷിതവും, പ്രായോഗികവും , ഉയർന്ന നിലവാരമുള്ളതുമാണ് , ” Chakshu.ai സ്ഥാപകൻ കാർത്തികേയ ഭരദ്വാജ്” പറയുന്നു. .