കേരളത്തിൽ നിന്ന് കൂടുതൽ ടെയിൻ സർവ്വീസുകൾക്ക് അനുമതി

0
112

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ക്ക് റെയില്‍വെ ബോര്‍ഡിന്‍റെ അനുമതി. ചെന്നൈ-ആലപ്പുഴ, ചെന്നൈ-കൊല്ലം അനന്തപുരി എക്സ്പ്രസ്, എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ് എന്നിവ ദിവസേന സര്‍വീസ് നടത്തും. തിരുവനന്തപുരം-ഡല്‍ഹി സ്പെഷല്‍ സര്‍വീസ് ബുധനാഴ്ച മുതല്‍ ആരംഭിക്കും. ബുധനാഴ്ച രാവിലെ 11.15-ന് തിരുവനന്തപുരത്തു നിന്ന് യാത്ര പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചക്ക് 1.45-ന് ഡല്‍ഹയില്‍ എത്തിച്ചേരും.

ഉച്ചക്ക് 12.20-ന് കൊല്ലത്തും ഒന്നിന് കായംകുളത്തും 1.09 ന് മാവേലിക്കരയും 1.20-ന് ചെങ്ങന്നൂരും 1.31-ന് തിരുവല്ലയും 1.42-ന് ചങ്ങനാശേരിയിലും 2.03-ന് കോട്ടയത്തും 2.35-ന് എറണാകുളം ടൗണിലും അഞ്ചിന് തൃശൂരും 6.45-ന് പാലക്കാടും എത്തിച്ചേരും. കോയന്പത്തൂര്‍, തിരുപ്പതി, വാറംഗല്‍, ഭോപ്പാല്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.

ഹരീദാബാദ്, നിസാമുദീന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

 

ഡല്‍ഹി- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ഡല്‍ഹിയില്‍ നിന്ന് രാവിലെ 11.35-ന് പുറപ്പെട്ട് മൂന്നാം ദിവസം തിരുവനന്തപുരം സെന്‍ട്രലില്‍ ഉച്ചകഴിഞ്ഞ് 3.15-ന് എത്തിച്ചേരും. ആദ്യ സര്‍വീസ് ഒക്ടോബര്‍ നാലിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. രണ്ട് ടു ടയര്‍ എസി, മൂന്ന് ത്രീടയര്‍ എസി, ഏഴ് സ്ലീപ്പര്‍ കോച്ച്‌, നാല് ജനറല്‍ സെക്കന്‍ഡ് കന്പാര്‍ട്ട്മെന്‍റ് രണ്ട് ലഗേജ് വാനുകള്‍ എന്നിവയുണ്ടാകും. മടക്കയാത്രക്ക് തിരുവനന്തപുരം പേട്ടയില്‍ സ്റ്റോപ്പുണ്ടാകും.

 

തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ രാവിലെ 6.22-ന് പാലക്കാടും 6.49-ന് ഒറ്റപ്പാലവും 7.32-ന് തൃശൂരും 8.33-ന് ആലുവയും 9.15-ന് എറണാകുളം ടൗണിലും 10.04-ന് വൈക്കം റോഡിലും 11-ന് കോട്ടയത്തും 11.34-ന് ചങ്ങനാശേരിയിലും 11.44-ന് തിരുവല്ലയിലും 11.53-ന് ചെങ്ങന്നൂരും 12.04-ന് മാവേലിക്കരയും 12.13-ന് കായംകുളത്തും 1.02-ന് കൊല്ലത്തും 2.04-ന് പേട്ടയിലും 3.15-ന് തിരുവനന്തപുരം സെന്‍ട്രലിലും എത്തിച്ചേരും

LEAVE A REPLY

Please enter your comment!
Please enter your name here