ഷിംജിത വിദേശത്തേക്ക് മുങ്ങിയെന്ന് സൂചന; പോലീസ് ചുമത്തിയത് ബിഎൻഎസ്‌ 108 വകുപ്പ്‌

0
34

ബസ്സിൽ ലൈംഗികാതിക്രമം നടന്നുവെന്നാരോപിച്ച് പ്രചരിച്ച വീഡിയോയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണങ്ങളുമായി ഗോവ മുൻ ഗവ]Cർjർ. എഫ്ഐആറിലെ നടപടികളിൽ ദുരൂഹതയുണ്ടെന്ന് പി.എസ്. ശ്രീധരൻ പിള്ള ആരോപിച്ചു. വീഡിയോയെ പ്രേരണാ കുറ്റമായി എഫ്ഐആറിൽ ചേർക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഫ്ഐആറിൽ ദുരൂഹത ആരോപിച്ച് ഗോവ മുൻ ഗവർണറും അഭിഭാഷകനുമായ പിഎസ് ശ്രീധരൻ പിള്ള . ദീപക്കിന്റെ നാതാപിതാക്കളെ വീട്ടിലെത്തി കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പോലീസിന്റെ നടപടിക്രമങ്ങളിൽ ഒട്ടേറെ ദുരൂഹതകളുണ്ടെന്ന് ശ്രീധരൻപിള്ള ആരോപിച്ചത്. പോലീസ് മൊഴിയെടുക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നെന്നും, എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ തെറ്റുണ്ടെന്നാണ് രേഖകളിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യക്ക് പ്രേരണ നൽകിയ പ്രധാന കാരണം വീഡിയോ ആണെങ്കിലും അക്കാര്യം എഫ്ഐആറിലില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. വീഡിയോയുടെ അടിസ്ഥാനത്തിലാണ് പ്രേരണാ കുറ്റത്തിന് കേസെടുക്കേണ്ടത്. മരണകാരണം സംബന്ധിച്ച് മാതാപിതാക്കൾ പോലീസിനെ അറിയിച്ചിരുന്നതാണ്. എന്നാൽ ഇൻക്വസ്റ്റ് നടത്തിയപ്പോഴും പ്രധാന കുറ്റം പോലീസ് മറച്ചു വെച്ചതായി സംശയിക്കണം.

തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗമായിരുന്ന ആളാണ് സംഭവത്തിലെ കുറ്റാരോപിതയെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അത്തരമൊരാൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ ലോക്കൽ പോലീസ് തെളിവുകൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം ഷിംജിത മുസ്തഫ ഒളിവിൽ പോയെന്ന് സൂചനയുണ്ട്. ബിഎൻഎസ്‌ 108 വകുപ്പ്‌ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനു പിന്നാലെയാണിത്. യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധന നടത്തുന്നുണ്ട്. ഇതിൽ നിന്ന് കൂടുതല്ഡ തെളിവുകൾ ലഭിക്കുമെന്നാണ് കരുതുന്നത്. ഷിംജിതയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ആലോചിക്കുന്നുണ്ട്. ബസ്സിലുണ്ടായിരുന്ന സഹയാത്രികരിൽനിന്നും ജീവനക്കാരിൽനിന്നും മൊഴിയെടുത്തേക്കും.

യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ദീപക്കിന്റെ കുടുംബം ആലോചിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here