ഈ അധ്യയന വര്‍ഷത്തെ അര്‍ധവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. എല്‍പി വിഭാഗം ഒഴികെയുള്ള പരീക്ഷകള്‍ പതിനഞ്ചാം തീയതി തുടങ്ങും. എല്‍പി പരീക്ഷകള്‍ 17നാണ് ആരംഭിക്കുക. ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ 23ന് അവസാനിക്കുകയും ചെയ്യും. തുടര്‍ന്ന് ക്രിസ്മസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകളുടെ തീയതികൾ പുനക്രമീകരിച്ചു. എല്‍പി വിഭാഗം ഒഴികെയുള്ള പരീക്ഷകള്‍ ഡിസംബർ 15ന് തുടങ്ങും. ഒന്നാം ക്ലാസ് മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ മുൻപ് ഉണ്ടായിരുന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക. ആദ്യഘട്ടം 15ന് തുടങ്ങി 23ന് അവസാനിക്കും. ഇതിനിടെയുള്ള ശനിയാഴ്ചയും പരീക്ഷയുണ്ടാകും. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ആറിനും പ്ലസ് വണ്ണിനും പ്ലസ്ടുവിനും ഒരു പരീക്ഷ വീതം നടക്കും.
ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി അഞ്ചിനാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുക. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
2025 – 2026 വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 11 മുതലാണ് രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങള്‍ മാറുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍13 നാണ് വോട്ടെണ്ണല്‍.







