തിരുവനന്തപുരം: ആഭരണ പ്രേമികള്‍ക്കും വിവാഹാവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി കുത്തനെ താഴ്‌ന്ന് സ്വര്‍ണവില. രാജ്യാന്തര വിപണയിലെ വിലയിടിവില്‍ സംസ്ഥാനത്തും വന്‍ ഇടിവാണ് ഇപ്പോള്‍ നേരിടുന്നത്.
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് ഒരു പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. കനം കുറഞ്ഞ സ്വര്‍ണത്തിനായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 9,160 രൂപയാണ്. 14 കാരറ്റ് സ്വര്‍ണത്തിന് 7,135 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 4,615 രൂപയും വെള്ളിക്ക് 1 രൂപ കുറഞ്ഞ് 157 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ പവന് 8,280 രൂപയാണ് കുറഞ്ഞത്. ഗ്രാമന് 1,035 രൂപയുമാണ്.
കഴിഞ്ഞ ആഴ്‌ചയില്‍ ഏറ്റവും വലിയ ഇടിവ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ബുധനാഴ്‌ച (ഒക്‌ടോബര്‍ 5) വീണ്ടും സമ്മര്‍ദത്തിലായി. യു എസ് ഡോളറിന്‍റെ ശക്തി വര്‍ധിച്ചതും ആഗോള വിപണിയിലെ മാറ്റവും നിക്ഷേപകരെ ആശങ്കയിലാക്കി.
ആഗോള വിപണി
മുൻ സെഷനിൽ 2 ശതമാനം ഇടിഞ്ഞതിനുശേഷം, സ്പോട്ട് ഗോൾഡ് ഔൺസിന് ഏകദേശം $3,940 എന്ന നിരക്കിൽ സ്വര്‍ണം വ്യാപാരം തുടരുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ഡോളർ സൂചിക ഉയർന്നത് സ്വര്‍ണവിലയ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ആഗോള ഇക്വിറ്റികളിലും വലിയ ഇടിവ് രേഖപ്പെടുത്തി. വിപണി മൂല്യനിർണയത്തെപ്പറ്റിയുള്ള ആശങ്കകൾ കാരണം കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് ആയിരുന്നു അത്.
ഇന്ത്യയിൽ, ഡോളറിന്‍റെ ശക്തി മൂലം ചൊവ്വാഴ്‌ചയും സ്വർണവില താഴ്ന്നു. മൾട്ടി കൊമോഡിറ്റി എക്സ്ചേഞ്ച് (MCX) പ്രകാരം, ഡിസംബർ സ്വർണ ഫ്യൂച്ചർ കരാറുകൾ 0.43 ശതമാനം താഴ്ന്ന് 10 ഗ്രാം സ്വർണത്തിന് ₹1,20,886 ആയി. അതേസമയം ഡിസംബർ വെള്ളി കരാറുകൾ 0.41 ശതമാനം താഴ്ന്ന് കിലോഗ്രാമിന് ₹1,47,154 ആയി.
ഇന്ത്യയിലെ നിരക്ക്
ഇന്ത്യൻ ബുള്ളിയൻ അസോസിയേഷൻ (IBA) പ്രകാരം, നവംബർ 4-ന് 24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് ₹1,21,120 ആയിരുന്നു. 22 കാരറ്റ് സ്വർണത്തിന് ₹1,11,027 ആയിരുന്നു. വെള്ളി (999 ഫൈൻ) കിലോഗ്രാമിന് ₹1,47,430 നിരക്കിലായിരുന്നു.
ഇന്ത്യയിലെ ശരാശരി റീട്ടെയിൽ സ്വർണവിലകൾ ഇപ്പോൾ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് ₹1,22,450, 22 കാരറ്റിന് ₹1,12,240, 18 കാരറ്റിന് ₹91,830 എന്ന നിലയിലാണ്.
സമീപകാല ഇടിവുണ്ടായിട്ടും, കഴിഞ്ഞ ഇരുപത് വർഷത്തിനിടെ സ്വർണം ശക്തമായ തിരിച്ചുവരവാണ് കാണിച്ചത്. 2005-ൽ 10 ഗ്രാമിന് ₹7,638 ആയിരുന്നത് 2025-ൽ (സെപ്റ്റംബർ അനുസരിച്ച്) ₹1,25,000 ആയി ഏകദേശം 1,200 ശതമാനത്തിന്‍റെ വർധന.
ഈ 20 വർഷങ്ങളിൽ 16 വർഷം സ്വർണവില അനുകൂലമായ തിരിച്ചടി (positive returns) നൽകിയിട്ടുണ്ട്.
വില കുറയാന്‍ കാരണം
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിയുന്നതിന് പിന്നിലെ പ്രധാന കാരണം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാറിലെ പുരോഗതിയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധങ്ങളും തീരുവകളും വിതരണ ശൃംഖലയിലെ തടസങ്ങളും ആഗോള വിപണിയെ പിടിച്ചുലച്ചിരുന്നു. ഇത് നിക്ഷേപകരെ സുരക്ഷിത സ്വര്‍ണ നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്‌തു. എന്നാല്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതോടെയും അമേരിക്ക – ചൈന വ്യാപാര കരാറില്‍ അയവ് വരുമെന്നതും നിക്ഷേപകര്‍ വലിയ തോതില്‍ ലാഭമെടുത്തതും സ്വര്‍ണവില ഇടിവിന് കാരണമായി.
അമേരിക്കയെ പ്രതിരോധിക്കാന്‍ സ്വര്‍ണം സംഭരിച്ചിരിക്കുന്ന ചൈന വാങ്ങലുകള്‍ കുറയ്ക്കുന്നത് സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറയുകയും വിലയിടിവിന് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. യുഎസ്-ചൈന കരാർ സ്വർണ വിലയിടിവിന് പിന്നിലെ ഒരു പ്രധാന ഘടകമായി മാറാൻ സാധ്യതയുണ്ട്.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്‌താവാണ് ഇന്ത്യ. ഇന്ത്യയും അമേരിക്കയും തമ്മില്‍ ശക്തമായ വ്യാപാര ഉടമ്പടി സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കും. പുതിയ കരാര്‍ നിക്ഷേപങ്ങളെ സ്വാധീനിക്കുകയും രൂപയെ ശക്തിപ്പെടുത്തുകയും ചെയ്യും. രൂപയുടെ മൂല്യം വര്‍ധിക്കുന്നത് ഇന്ത്യയിലുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സഹായിക്കും.







