യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും വെടിവെച്ച് വീഴ്ത്തി പോലീസ്

0
57

തമിഴ്നാട് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം കോളജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരും പിടിയിൽ. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ച് വീഴ്ത്തിയാണ് പ്രതികളെ പോലീസ് കീഴ്പ്പെടുത്തിയത്. ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടുന്നത്.

പോലീസ് സംഘം തവസി, കറുപ്പസാമി, കാളീശ്വരൻ എന്നീ പ്രതികളെ ഒരു ക്ഷേത്രത്തിന് സമീപം വളഞ്ഞു. പിന്നാലെ അവർ അരിവാൾ കൊണ്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖറിന്റെ ഇടതു കൈത്തണ്ടയിലും കൈയിലും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാലുകൾക്ക് പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റി.പ്രതികൾ ശിവഗംഗ ജില്ലയിൽ നിന്നുള്ളവരാണെന്നും കോയമ്പത്തൂരിൽ കെട്ടിട നിർമ്മാണ ജോലി ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. കറുപ്പസാമിയും കാളീശ്വരനും ബന്ധുക്കളാണെന്നും മൂന്ന് പേർക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പറയപ്പെടുന്നു.വിദ്യാർഥിനി ആൺസുഹൃത്തിനൊപ്പം കാറിൽ ഇരിക്കുമ്പോൾ മൂന്ന് യുവാക്കളെത്തി ആക്രമിക്കുകയായിരുന്നു.

ആൺ സുഹൃത്തിനെ ക്രൂരമായി മർദിച്ച ശേഷം പെൺകുട്ടിയെ പിടിച്ചുവലിച്ച് പുറത്തിറക്കിയ പ്രതികൾ അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ രാഷ്ട്രീയ വിവാദവും പൊട്ടിപ്പുറപ്പെട്ടു.

സ്ത്രീ സുരക്ഷയെ അട്ടിമറിക്കുന്ന ഡിഎംകെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി രംഗത്തെത്തി. മുൻ എഐഎഡിഎംകെ ഭരണകാലത്ത് സ്ത്രീകൾ സുരക്ഷിതമായി ജീവിച്ചിരുന്ന ഇന്ത്യയിലെ മുൻനിര സംസ്ഥാനമായിരുന്നു തമിഴ്‌നാട് എന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here