ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷന്‍ ഗുണം ചെയ്തില്ലെന്ന് സര്‍വേഫലം. കണ്‍വെന്‍ഷനുശേഷം ജനപിന്തുണയില്‍ കാര്യമായ വര്‍ധന നേടാന്‍ ബൈഡന് കഴിഞ്ഞിട്ടില്ലെന്നാണ് റോയിട്ടേഴ്സ്ഇപ്സോസ് അഭിപ്രായ സർവേ വ്യക്തമാക്കുന്നത്.
ആഗസ്റ്റ് 19 മുതല്‍ 25 വരെയായിരുന്നു അഭിപ്രായ സര്‍വേ നടന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനേക്കാള്‍ ലീഡ് ബൈഡനു തന്നെയായിരുന്നു. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 47 ശതമാനം ബൈഡനെയാണ് പിന്തുണച്ചത്. അതേസമയം, ട്രംപിന്റെ പിന്തുണ 40 ശതമാനാം മാത്രമാണ്.
എന്നാല്‍, പാര്‍ട്ടി കണ്‍വെന്‍ഷനു മുമ്പുണ്ടായിരുന്ന ജന പിന്തുണയില്‍നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ബൈഡന് സാധിച്ചില്ലെന്നാണ് സര്‍വേഫലം വ്യക്തമാക്കുന്നത്.