സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മ – ഇന്ത്യൻ വ്യോമസേനയിലെ വനിതാ യുദ്ധവിമാന പൈലറ്റ്

0
31

ഇന്ത്യൻ വ്യോമസേനയുടെ (IAF) ധൈര്യത്തിന്റെയും പുരോഗതിയുടെയും പ്രചോദനാത്മകമായ പ്രതീകമായി സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മ നിലകൊള്ളുന്നു. അടുത്തിടെ, വ്യോമസേനാ മേധാവിയോടൊപ്പം ഒരു ചരിത്രപരമായ പറക്കൽ വിമാനം പറത്തി അവർ വാർത്തകളിൽ ഇടം നേടി, തന്റെ അസാധാരണമായ പറക്കൽ കഴിവുകൾ മാത്രമല്ല, ഇന്ത്യയുടെ പ്രതിരോധ സേനയിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കിനെയും അവർ പ്രകടിപ്പിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ ഐതിഹാസികമായ മിഗ്-21 യുദ്ധവിമാനത്തിന്റെ വിടവാങ്ങൽ ചടങ്ങിലെ ഫ്ലൈപാസ്‌റ്റിൽ ശ്രദ്ധാ കേന്ദ്രമാവുകയാണ് സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മ. ആറ് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് വിരാമമിട്ട് ഈ യുദ്ധവിമാനം വിരമിക്കുമ്പോൾ ചണ്ഡീഗഡ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ച് നടക്കുന്ന ഈ വിടവാങ്ങൽ ചടങ്ങിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. 1963-ൽ മിഗ്-21 ആദ്യമായി വ്യോമസേനയുടെ ഭാഗമായതും ഇവിടെ വച്ച് തന്നെയാണ്.

ചടങ്ങിന്റെ ഡ്രസ് റിഹേഴ്‌സലിൽ ഉൾപ്പെടെ പ്രിയ ശർമ്മ പങ്കെടുത്തിരുന്നു. 23-ാം നമ്പർ സ്ക്വാഡ്രണിലെ ആറ് ജെറ്റുകളാണ് ഈ വിടവാങ്ങൽ ഫ്ലൈപാസ്റ്റിൽ അണിനിരക്കുന്നത്. വിമാനങ്ങൾ നിലത്തിറങ്ങുമ്പോൾ വാട്ടർ കാനൻ സല്യൂട്ട് നൽകി ആദരിക്കും. ഈ ചടങ്ങ്ളിൽ ഉൾപ്പെടെ സ്ക്വാഡ്രൺ ലീഡർ കൂടിയായ പ്രിയ ശർമ്മക്ക് നിർണായക പങ്കുണ്ട്.

ദുണ്ടിഗലിലെ എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് 2018-ൽ ബിരുദം നേടിയ പ്രിയ ശർമ്മ, ഇന്ത്യൻ വ്യോമസേനയിലെ ഏഴാമത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ്. അന്നത്തെ കരസേനാ മേധാവി ബിപിൻ റാവത്തിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ശേഷമാണ് അവർ ഫ്ലൈയിംഗ് ഓഫീസറായി നിയമിതയായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ നിന്നുള്ള പ്രിയ, പിതാവിന്റെ പാത പിന്തുടർന്നാണ് വ്യോമസേനയിൽ എത്തിയത്. ഒരു എഞ്ചിനീയറായ പ്രിയ ശർമ്മ, തന്റെ ബാച്ചിലെ ഏക വനിതാ യുദ്ധവിമാന പൈലറ്റായിരുന്നു. ആദ്യം ഹൈദരാബാദിലെ ഹാക്കിംപേട്ട് എയർഫോഴ്‌സ്‌ സ്‌റ്റേഷനിലും പിന്നീട് കർണാടകയിലെ ബിദാർ എയർഫോഴ്‌സ് സ്‌റ്റേഷനിലും സ്‌റ്റേജ് 2, സ്‌റ്റേജ് 3 അഡ്വാൻസ്ഡ് ഫൈറ്റർ പരിശീലനത്തിനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട് അവർ.

തന്റെ പിതാവ് ബിദാറിൽ ജോലി ചെയ്യുന്ന സമയത്ത് ജാഗ്വാർ, ഹോക്ക് വിമാനങ്ങൾ ആകാശത്ത് കണ്ടാണ് തനിക്ക് പറക്കാനുള്ള അഭിനിവേശം ഉണ്ടായതെന്ന് പ്രിയ ശർമ്മ പറഞ്ഞിരുന്നു. ഈ വർഷം ഓഗസ്റ്റിൽ, ബിക്കാനറിലെ നാൽ എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ച് ഐഎഎഫ് മേധാവിയുടെ മിഗ്-21 വിടവാങ്ങൽ സോർട്ടികളിൽ പ്രിയ ശർമ്മയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഐതിഹാസിക പോർവിമാനത്തിന്റെ അവസാന പറക്കലിലും ഇവർ ഭാഗമാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here