വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്തതിനെ തുടർന്ന് പാരഗ്വായിൽ നിയമ നടപടികൾ നേരിട്ട മുൻ ബ്രസീൽ താരം റൊണാൾഡീന്യോയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകി. ഇതോടെ അഞ്ചുമാസം നീണ്ടുനിന്ന അറസ്റ്റ് അടക്കമുള്ള നടപടികളിൽ നിന്ന് താരം മോചിതനായി.
പാരഗ്വായിൽവെച്ച് കഴിഞ്ഞ മാർച്ച് ആറിനാണ് റൊണാൾഡീന്യോയും സഹോദരനും ബിസിനസ് മാനേജറുമായ റോബോർട്ടോ അസ്സിസും അറസ്റ്റിലാകുന്നത്. തുടർന്ന് 32 ദിവസത്തോളം ഇരുവരും ജയിലിൽ കഴിയുകയും 1.6 ദശലക്ഷം യു.എസ് ഡോളർ കെട്ടിവെച്ച് ജയിൽ മോചിതരാവുകയുമായിരുന്നു.