ഭുവനേശ്വർ: കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച അധ്യാപകരുടെ കുടുംബത്തിന് സാന്പത്തിക സഹായം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. മരിച്ച അധ്യാപകരുടെ ശന്പളം എല്ലാ മാസവും അവരുടെ കുടുംബത്തിന് നൽകാനാണ് സർക്കാർ തീരുമാനം. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും നൽകും.
കോവിഡ് ഡ്യൂട്ടിക്കിടെ 13 അധ്യാപകരാണ് ഗഞ്ചൻ ജില്ലയിൽ മരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി സമീർ രഞ്ജൻ ഡാഷ് പറഞ്ഞു. താത്കാലിക മെഡിക്കൽ സെന്ററുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി 62,000 അധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.