രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഹിന്ദു സമൂഹം ഒന്നിച്ചുനില്‍ക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യത്തെ ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹം മാത്രമാണെന്നും ഭാരതത്തിന്റെ സ്വഭാവം തന്നെ അതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രകൃതിയുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് തോന്നിവരാണ് മറ്റൊരു രാജ്യം അവര്‍ക്കായി സൃഷ്ടിച്ചതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിനെ മനസിലാക്കാന്‍ ജനങ്ങള സംഘപരിവാറിലേക്ക് സ്വാഗതം ചെയ്യുന്നതായി മോഹന്‍ ഭാഗവത് പറഞ്ഞു. കുറച്ചുനാള്‍ ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളമാണെന്ന് മനസിലാക്കാന്‍ സാധിക്കുക. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് സംഘപരിവാറിനെ കുറിച്ച് ചില മിഥ്യാധാരണകള്‍ മാത്രമേ ഉണ്ടാകൂവെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
70,000 ശാഖകള്‍ ആര്‍എസിഎസിനുണ്ടെങ്കിലും ഇനിയും വളരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. അത് ഈ സംഘടനയ്ക്ക് വേണ്ടിയല്ല. മറിച്ച് ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമേ അത് രാജ്യത്തിനും ലോകത്തിനും ഗുണം ചെയ്യൂവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഇന്ത്യയില്‍ ആകെ ഉത്തരവാദിത്തമുള്ളത് ഹിന്ദു സമൂഹത്തിനാണെന്നും ഇന്ത്യയിലെ രാജാക്കന്മാരേയും ചക്രവര്‍ത്തിമാരേയും ഉപരി ഓര്‍മിക്കപ്പെടുന്നത് 14 വര്‍ഷം വനവാസത്തിനുപോയ ഒരു രാജാവാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ആർ.എസ്.എസിന്റെ പ്രധാന ദൗത്യമെന്ന് അദ്ദേഹം ആവർത്തിച്ചു. മുഴുവൻ ഹിന്ദു സമൂഹത്തെയും ഒന്നിപ്പിച്ച് ആത്മീയത എന്ന അടുത്ത വൈകാരിക ബന്ധം വികസിപ്പിക്കുക എന്നതാണ് ആർഎസ്‌എസിന്റെ ഏക ലക്ഷ്യമെന്നതിനാൽ, ആർഎസ്‌എസിനെ മനസ്സിലാക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.