തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് ചടങ്ങുകൾ പത്ത് മിനിറ്റ് ആയി ചുരുക്കി. മുഖ്യമന്ത്രി അഞ്ചു മിനിറ്റ് മാത്രമേ പ്രസംഗിക്കൂ. സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കൽ മാത്രമേ ഉണ്ടാവൂ. മാർച്ച് പാസ്റ്റും, ഗാർഡ് ഓഫ് ഓണർ പരിശോധനയുമുണ്ടാവില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, എഴുപത്തി നാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.