ഡൽഹി : 74-ാം സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും.ഇതിനെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് ചടങ്ങുകൾ നടക്കുക.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ത്രി ലെയർ സുരക്ഷയിലാണ് സേനാ വിഭാഗങ്ങൾ കാക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കി രണ്ട് വർഷം തികയുന്ന കാര്യത്തിലധിക്കം വിവിധ ഭീകരാവാദ സംഘനകൾ ആക്രമണം നടത്താനുള്ള സഹചര്യം നിലനിൽക്കുന്നതായാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം. പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ പിപിഇ കിറ്റുകൾ ധരിച്ച സേനാംഗംങ്ങളാകും സുരക്ഷ ഒരുക്കുക. 250 പേരെ ആണ് കൊവിഡ് പരിശോധനകൾക്ക് ശേഷം പരിപാടികളിൽ പങ്കെടുക്കാൻ അനുവദിച്ചിട്ടുള്ളത്.