ലൈഫ് പദ്ധതി റെഡ് ക്രസന്റിനെ ഏല്‍പിച്ചതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രത്തിലാണ് ‘വേണ്ടത് വിവാദമല്ല, വികസനം’ എന്ന ലേഖനത്തില്‍ ലൈഫ് പദ്ധതി വിവാദത്തോടുള്ള നിലപാട് കോടിയേരി വ്യക്തമാക്കിയത്.
റെഡ് ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമെന്നും കോടിയേരി വ്യക്തമാക്കി. കാരുണ്യപദ്ധതിയെ അപകീര്‍ത്തിപ്പെടുത്തി സര്‍ക്കാരിനെ കരിതേയ്ക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നതായും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.