മൂന്നാർ: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടി ദുരന്തഭൂമി സന്ദർശിച്ചു. തൊഴിലാളികളുമായി ഇരുവരും സംസാരിച്ചു. മൂന്നാറിൽ തിരിച്ചെത്തുന്ന മുഖ്യമന്ത്രി ടി കൗണ്ടി റിസോർട്ടിൽ ഉന്നതതല യോഗത്തിൽ പങ്കെടുക്കും.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, എം.എം മണി, ടി.പി രാമകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എസ്.രാജേന്ദ്രൻ, ഇ.എസ് ബിജിമോൾ, ഡിജിപി ലോക്നാഥ് ബഹ്റ, ദക്ഷിണമേഖല റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി, ഐജി യോഗേഷ് അഗർവാൾ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, എസ്പി ആർ. കറുപ്പസ്വാമി എന്നിവരും ഒപ്പമുണ്ട്.
വൈദ്യുതിമന്ത്രി എം.എം. മണിയും എംഎല്‍എ കെ.കെ. ജയചന്ദ്രനും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ ആനച്ചാലിൽ സ്വീകരിച്ചത്.
രാജമലയിലെ പഴയ തേയില കമ്പനിക്ക് സമീപം കാത്തു നിന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനായി മൂന്നാർ ടി കൗണ്ടിയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി നിർദേശം നൽകി. മൂന്നാറിലെ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഉച്ചകഴിഞ്ഞ് രണ്ടോടെ തിരുവനന്തപുരത്തേക്ക് തിരിക്കും.