ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; 26 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

0
51

ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടർമാർ രണ്ടാം ഘട്ടത്തിൽ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. ഈ ഘട്ടത്തിൽ 238 സ്ഥാനാർത്ഥികൾക്കൊപ്പം മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മത്സരരംഗത്തുണ്ട്.

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി 26 സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. നാഷണൽ കോൺഫറൻസ് 20, ബിജെപി 17, കോൺഗ്രസ് ആറ് എന്നിവയ്ക്ക് പുറമെ 170 സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്.

കംഗൻ, ഗന്ദർബാൽ, ഹസ്രത്ബാൽ, ഖൻയാർ, ഹബ്ബകടൽ, ലാൽ ചൗക്ക്, ചന്നപോറ, സാദിബൽ, ഈദ്ഗാഹ്, സെൻട്രൽ ഷാൽടെങ്, ബുദ്ഗാം, ബീർവ, ഖാൻസാഹിബ്, ച്രാർ-ഇ-ഷെരീഫ്, ചദൂര, ഗുലാബ്ഗഢ, റിയാസി, റിയാസി എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈഷ്‌ണോദേവി, കാലകോട്ട്-സുന്ദർബനി, നൗഷേര, രജൗരി, ബുധാൽ, തന്നാമണ്ടി, സുരൻകോട്ട്, പൂഞ്ച് ഹവേലി, മെന്ദർ.സെപ്തംബർ 18ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്നത്തെ വോട്ടെടുപ്പ് നടക്കുന്നത്. ഒരു ദശാബ്ദത്തിനിടെ ജമ്മു കശ്മീരിൽ നടക്കുന്ന തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന പോളിംഗ് (60.21 ശതമാനം) ആണ് ഇത്തവണ രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here