മുംബൈ: വന്ദേ ഭാരത് എക്സ്പ്രസില്‍ കൊടുത്ത പരിപ്പ് കറിയില്‍ ചത്ത പാറ്റ.ഷിർദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത കുടുംബത്തിനാണ് ചത്ത പാറ്റയെ കിട്ടിയത് .ഓഗസ്റ്റ് 19നാണ് സംഭവം.
ഭക്ഷണത്തിനൊപ്പം വിളമ്ബിയ പരിപ്പ് കറിയില്‍ നിന്നാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്ന് റിക്കി ജെസ്വാനി എന്നയാള്‍ എക്സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. അതേസമയം, ദിവ്യേഷ് വാങ്കേദ്കർ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്സില്‍ പങ്കുവെച്ചത്. ചത്ത പാറ്റയെ കിട്ടിയ പരിപ്പ് കറിയുടെ ചിത്രവും ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനില്‍ (ഐആർസിടിസി) ജെസ്വാനി നല്‍കിയ പരാതിയുടെ ചിത്രവും പോസ്റ്റിലുണ്ട്.
കുടുംബം ഇന്ത്യൻ റെയില്‍വേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ട്രെയിനില്‍ യാത്രക്കാർക്ക് വിളമ്ബുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ജെസ്വാനിയുടെ മകൻ ഇന്ത്യൻ റെയില്‍വേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുന്നത് വീഡിയോയില്‍ കാണാം. അതിന് പിന്നാലെ സംഭവത്തില്‍ ഐഎസ്‌ആർടിസി പ്രതികരിച്ചിട്ടുണ്ട്.
”സർ, താങ്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ അഗാധമായി ഖേദിക്കുന്നു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സേവന ദാതാവിന് പിഴ ചുമത്തുകയും സേവന ദാതാവിന്‍റെ അടുക്കള യൂണിറ്റ് സമഗ്രമായി പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്” – ഐആര്‍സിടിസി അറിയിച്ചു.