ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ നടന്ന പ്രതിഷേധത്തിൽ ജനങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ചയുണ്ടായ പ്രതിഷേധത്തിൽ ജനങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടി.പരിക്കേറ്റ 55 പേർ സമീപത്തെ ആശുപത്രികളിലും 117 പേരെ സംഭവ സ്ഥലത്തും ചികിത്സയിലാണെന്ന് റെഡ്ക്രോസ് അറിയിച്ചു.
പാർലമെന്റിലേക്കുള്ള ബാരിക്കേഡുകൾ ചാടിക്കടക്കാൻപ്രതിഷേധക്കാർ ശ്രമിച്ചു. സർക്കാറിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങൾക്കു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. എന്നാൽ, പോലീസ് വെടിവെയ്പ് നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്ഫോടനത്തിന് ഉത്തരവാദികളായ രാഷ്ട്രീയക്കാരെ പ്രതീകാത്മകമായി തൂക്കിലേറ്റാൻ ലക്ഷ്യമിട്ടായിരുന്നു പ്രകടനം സംഘടിപ്പിച്ചത്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് വൻസ്ഫോടനത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.