യൂറോയില്‍ ഇന്ന് രണ്ട് തീപാറും ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍

0
54

യൂറോ കപ്പ് 2024 ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി 9.30ന് ആരംഭിക്കുന്ന ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ജര്‍മനി കരുത്തരായ സ്‌പെയിനിനെ നേരിടും. രാത്രി 12.30ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍ കിലിയന്‍ എംബാപ്പെ നായകനായ ഫ്രാന്‍സുമായി മാറ്റുരയ്ക്കും.

യൂറോ കപ്പ് 2024ല്‍ ഫ്രാന്‍സും പോര്‍ച്ചുഗലും ഇതുവരെ യഥാര്‍ത്ഥ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. എന്നാല്‍ മല്‍സരത്തില്‍ മുന്‍തൂക്കം ഫ്രാന്‍സിനാണ്. ലോകശ്രദ്ധാകേന്ദ്രങ്ങളായ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഇരുഭാഗത്തും അണിനിരക്കുമ്പോള്‍ രണ്ടു ടീമുകളുടെയും പ്രതിരോധനിരയ്ക്ക് പണികൂടും. ഇരു ടീമുകളും ഇന്നത്തെ മല്‍സരത്തില്‍ പ്രതിരോധത്തിനായിരിക്കും കൂടുതല്‍ ശ്രദ്ധനല്‍കുക.പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ സ്ലൊവേനിയക്കെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് രക്ഷപ്പെട്ടത്.

മല്‍സരത്തിനിടെ ലഭിച്ച പെനാല്‍റ്റി കിക്ക് ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പോര്‍ച്ചുഗലിന്റെ വിജയം വൈകിയത്. ഷൂട്ടൗട്ടില്‍ ചരിത്രം കുറിച്ച പ്രകടനത്തിലൂടെ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റ പോര്‍ച്ചുഗലിന്റെ വിജയശില്‍പിയാവുകയായിരുന്നു. യൂറോയുടെ ചരിത്രത്തില്‍ ആദ്യ മൂന്ന് കിക്കുകളും സേവ് ചെയ്യുന്ന ആദ്യ കീപ്പറായി ഡിയോഗോ മാറി.ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ ജോര്‍ജിയയോട് 2-0ന് പരാജയപ്പെട്ടിരുന്നു.

സ്ലൊവേനിയക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ 120 മിനിറ്റ് കളിച്ചിട്ടും ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും ഒരു ഗോള്‍ പോലും നേടാനായിരുന്നില്ല. കഴിഞ്ഞ എട്ട് അന്താരാഷ്ട്ര മല്‍സരത്തിലും താരം ഗോള്‍ നേടിയിട്ടില്ല.ഫ്രാന്‍സാവട്ടെ ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് ഗോള്‍രഹിതമായും പോളണ്ടിനോട് 1-1 എന്ന നിലയിലും തുല്യത പാലിച്ചു.

ടൂര്‍ണമെന്റില്‍ രണ്ട് സെല്‍ഫ് ഗോളുകളും വഴങ്ങി.ക്രിസ്റ്റ്യാനോയ്ക്കും എംബാപ്പെയ്ക്കും ടൂര്‍ണമെന്റില്‍ ഇതുവരെ തങ്ങളുടെ സ്‌കോറിങ് പാടവം പുറത്തെടുക്കാനായിട്ടില്ല. മല്‍സരത്തിനിടെ ഒരു പെനാല്‍റ്റി ഗോളാണ് എംബാപ്പെയുടെ നേട്ടം. മികച്ച ഫോമിലുള്ള ഫാബിയന്‍ റൂയിസ്് പോര്‍ച്ചുഗലിന്റെ പ്രതീക്ഷയാണ്.യൂറോയില്‍ ഇത് അഞ്ചാം തവണയാണ് പോര്‍ച്ചുഗലും ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുന്നത്.

രണ്ടു മല്‍സരത്തില്‍ ഫ്രാന്‍സ് വിജയിച്ചപ്പോള്‍ രണ്ട് മല്‍സരങ്ങള്‍ സമനിലയിലായി. 2016 ഫൈനലില്‍ മാത്രമാണ് പോര്‍ച്ചുഗലിന്റെ വിജയം.ജര്‍മനി-സ്‌പെയിന്‍ മല്‍സരത്തില്‍ ഇരു ടീമുകള്‍ക്കും തുല്യത സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. ജര്‍മനിക്കെതിരേ യൂറോയില്‍ മൂന്ന് മല്‍സരങ്ങളില്‍ രണ്ട് വിജയങ്ങളാണ് സ്‌പെയിനിനുള്ളത്. 2008 ഫൈനലിലെ 1-0 വിജയവും ഇതില്‍ ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മല്‍സരങ്ങളില്‍ ഇരു ടൂമുകളും ഓരോ ജയം നേടിയപ്പോള്‍ മൂന്ന് മാച്ചുകള്‍ സമനിലയില്‍ പിരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here