ഇടുക്കി: രാജമലയിൽ പെട്ടിമടയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ പോസ്റ്റ്മാര്‍ട്ടം തുടങ്ങി. ലയങ്ങള്‍ക്ക് സമീപമുള്ള കെട്ടിടത്തിൽ തന്നെയാണ് പോസ്റ്റ്മാര്‍ട്ടം നടക്കുന്നത്. പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞാലുടന്‍ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. ലയങ്ങള്‍ക്ക് സമീപം തന്നെയുള്ള എസ്റ്റേറ്റ് ഭൂമിയില്‍ ശവസംസ്കാരം നടത്തും. കണ്ണന്‍ദേവന്‍ തേയിലക്കമ്പനിയുടെ ഭൂമി അതിനായി വിട്ടുകൊടുത്തതായും ജില്ലാകളക്ടര്‍ അറിയിച്ചു.
ചെറിയ റോഡുകളായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോറികളോ ജെസിബികളോ എത്തിക്കാനാകില്ലെന്ന പ്രയാസം നേരിടുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.അതേസമയം, പെരിയവാത്ത് 2018ല്‍ പ്രളയസമയത്ത് ഒലിച്ചുപോയപാലം ഇതുവരെ പണിപൂര്‍ത്തിയായിട്ടില്ലെന്ന ആക്ഷേപമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്.