സൽമാൻ ഖാൻ്റെ വീടിന് പുറത്ത് വെടിയുതിർത്തവർ പിടിയിൽ.

0
100

ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെയുണ്ടായ വെടിവെയ്പിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ ഗുജറാത്തിലെ ഭുജിൽ നിന്ന് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ മസിഹി സ്വദേശികളായ വിക്കി സാഹബ് ഗുപ്ത (24), സാഗർ ശ്രീജോഗേന്ദ്ര പാൽ (21) എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച മുംബൈയിലെ ബാന്ദ്രയിലെ സൽമാൻ ഖാൻ്റെ വീടിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജ് ജില്ലയിൽ നിന്ന് പോലീസ് കണ്ടെത്തി, ചൊവ്വാഴ്ച രാവിലെ പ്രതികളെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേർ നാല് റൗണ്ട് വെടിയുതിർത്തത്. ഇതിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വെടിവെപ്പ് നടക്കുമ്പോൾ സൽമാൻ ഖാൻ വീട്ടിൽ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കോ മരണമോ ഉണ്ടായിട്ടില്ല.

വെടിയുതിർത്ത ശേഷം പ്രതികൾ ബൈക്ക് പള്ളിക്ക് സമീപം ഉപേക്ഷിച്ച് കുറച്ച് ദൂരം നടന്ന് ബാന്ദ്ര റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ എത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. സംഭവത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌നോയ് ഏറ്റെടുത്തിരുന്നു.

ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയും  ഗോൾഡി ബ്രാറും സൽമാൻ ഖാനെ കൊല്ലുമെന്ന് പലതവണ പ്രഖ്യാപിച്ചിരുന്നു. ബിഷ്‌ണോയിയും ബ്രാറും താരത്തെ കൊല്ലാൻ തങ്ങളുടെ ഷൂട്ടർമാരെ മുംബൈയിലേക്ക് അയച്ചിരുന്നതായി വൃത്തങ്ങൾ പറയുന്നു.

1998 ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിൻ്റെ പേരിൽ ലോറൻസ് ബിഷ്‌ണോയിയുടെ സംഘം സൽമാൻ ഖാനെ ലക്ഷ്യം വച്ചിരുന്നു. കൃഷ്ണമൃഗങ്ങളെ ബിഷ്‌ണോയി സമൂഹം പവിത്രമായി കണക്കാക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here