കാർ കഴുകുന്നതിനും ചെടി നനക്കുന്നതിനും കുടിവെള്ളം ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബെംഗളൂരു നഗരത്തില്‍ ജലക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്റെ ഉപയോഗത്തില്‍ കടുത്ത നിയന്ത്രണവും ജലവിതരണ ബോർഡ് കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഓരോ കുടുംബവും 5,000 രൂപ പിഴയടക്കണം എന്ന് അധികൃതർ ആവശ്യപ്പെട്ടത്.
22 വീടുകളില്‍ നിന്നായി 1.10 ലക്ഷം രൂപ പിഴ ഈടാക്കിയതായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്‌എസ്ബി) അറിയിച്ചു. ബാംഗ്ലൂർ നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. തെക്കൻ മേഖലയിലാണ് കൂടുതല്‍ പിഴ പിരിച്ചെടുത്തത്. നഗരത്തില്‍ വാഹനങ്ങള്‍ കഴുകുന്നതിനും കെട്ടിട നിർമ്മാണത്തിനും വിനോദ ആവശ്യങ്ങള്‍ക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഈ മാസം ആദ്യം ബിഡബ്ല്യുഎസ്‌എസ്ബി ഇവിടുത്തെ താമസക്കാരോട് അഭ്യർത്ഥിച്ചിരുന്നു.
ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവർക്ക് 500 രൂപ അധിക പിഴയും ബോർഡ് ചുമത്തും. കൂടാതെ ഹോളി ആഘോഷങ്ങളുടെ ഭാഗമായി പൂള്‍ പാർട്ടികളും മഴ നൃത്തങ്ങളും നടത്തുമ്ബോള്‍ കാവേരിയില്‍ നിന്നും കുഴല്‍ കിണറില്‍ നിന്നും വെള്ളം എടുക്കരുതെന്ന കർശന നിർദേശവും നല്‍കിയിട്ടുണ്ട്. നഗരവാസികളില്‍ പലരും കുടിവെള്ളക്ഷാമം മൂലം വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറി.
ഡിസ്പോസിബിള്‍ പാത്രങ്ങളില്‍ ഭക്ഷണം കഴിച്ചും മാളുകളിലെ ടോയ്‌ലറ്റുകള്‍ ഉപയോഗിച്ചുമൊക്കെയാണ് ബംഗളുരു നിവാസികള്‍ ഈ സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരത്തില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിൻ്റെ (എംഎല്‍ഡി-മെഗാലിറ്റര്‍ പെര്‍ ഡേ) ക്ഷാമം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ആകെ ആവശ്യമുള്ളതില്‍ 1470 എംഎല്‍ഡി വെള്ളം കാവേരി നദിയില്‍ നിന്നും 650 എംഎല്‍ഡി വെള്ളം കുഴല്‍ക്കിണറുകളില്‍ നിന്നുമാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.