പ്രതിപക്ഷത്തെ വിമര്‍ശിച്ച് മോദി

0
64

ന്യൂനപക്ഷങ്ങള്‍ക്കായി(minorities) ഒന്നുമില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Modi). ഒരുപക്ഷേ മത്സ്യത്തൊഴിലാളികള്‍ നിങ്ങളുടെ സ്ഥലത്ത് ന്യൂനപക്ഷത്തില്‍ നിന്നുള്ളവരല്ലായിരിക്കാം, ഒരുപക്ഷേ മൃഗങ്ങളെ മേയ്ക്കുന്നവര്‍ നിങ്ങളുടെ സ്ഥലത്തെ ന്യൂനപക്ഷത്തില്‍ നിന്നുള്ളവരല്ലായിരിക്കാം, ഒരുപക്ഷേ കര്‍ഷകര്‍ നിങ്ങളുടെ സ്ഥലത്തെ ന്യൂനപക്ഷത്തില്‍ നിന്നുള്ളവരല്ലായിരിക്കാം, നിങ്ങളുടെ സ്ഥലത്ത് സ്ത്രീകള്‍ ന്യൂനപക്ഷത്തില്‍ പെട്ടവരല്ലായിരിക്കാം. എന്താണ് നിങ്ങള്‍ക്ക് സംഭവിച്ചത്? നിങ്ങള്‍ എത്രനാള്‍ ഭിന്നിപ്പിനെക്കുറിച്ച് ചിന്തിക്കും? എത്രനാള്‍ നിങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കുമെന്നും മോദി ചോദിച്ചു.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തിനെതിരെ നിരവധി പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് ഓരോന്നായി ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട തന്റെ പ്രസംഗത്തില്‍ മോദി മറുപടി നല്‍കി. വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട അദ്ദേഹം രാജ്യത്തെ പ്രതിപക്ഷത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് പാര്‍ട്ടിയാണ് ഉത്തരവാദികളെന്ന് പറഞ്ഞു.

പ്രതിപക്ഷം എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. രാജ്യത്തിന് നല്ല പ്രതിപക്ഷം വേണമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടു. ദീര്‍ഘകാലം പ്രതിപക്ഷ ബഞ്ചില്‍ തുടരാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം എടുത്ത പ്രതിജ്ഞയെ ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ പ്രസംഗങ്ങളിലെ ഓരോ വാക്കും എന്റെയും രാജ്യത്തിന്റെയും വിശ്വാസത്തെ ഉറപ്പിച്ചു. അവര്‍ പ്രതിപക്ഷത്ത് ദീര്‍ഘകാലം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബ രാഷ്ട്രീയത്തെ പ്രധാനമന്ത്രി മോദി രൂക്ഷമായി വിമര്‍ശിക്കുകയും ഗാന്ധി കുടുംബത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്തു. ഒരേ ഉല്‍പ്പന്നം വീണ്ടും വീണ്ടും പുറത്തിറക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസിന്റെ കട അടച്ചുപൂട്ടലിന്റെ വക്കിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

കൂടാതെ എന്‍ഡിഎ സര്‍ക്കാര്‍ 400ലധികം സീറ്റുകളുമായി അധികാരത്തില്‍ തിരിച്ചെത്തുമെന്നും മോദി ഉറപ്പിച്ച് പറഞ്ഞു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പോലും ഇക്കാര്യം പറഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല. പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ഇത്തവണ 400 കടക്കുമെന്ന് പറയുന്നു. ഖാര്‍ഗെ ജി പോലും അത് പറഞ്ഞുവെന്നും മോദി പരിഹസിച്ചു. ഫെബ്രുവരി 2 ന് രാജ്യസഭയില്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രസ്താവന. ബിജെപിക്ക് മാത്രം 370 സീറ്റുകളും എന്‍ഡിഎ സഖ്യത്തിന് 400 സീറ്റുകളും ലഭിക്കും. ദീഘകാലം പ്രതിപക്ഷത്തിരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്ന് തനിക്കും രാജ്യത്തിനും ബോധ്യമുണ്ടെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് ‘റദ്ദാക്കല്‍ സംസ്‌കാരത്തില്‍’ അകപ്പെട്ടിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കെതിരായ കോണ്‍ഗ്രസ് നിലപാട് ചൂണ്ടിക്കാട്ടി അദ്ദേഹം വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here