വിഴിഞ്ഞം വികസനത്തിന് ചൈനീസ് മോഡൽ
വിഴിഞ്ഞം വികസനത്തിന് ചൈനീസ് മോഡൽ സ്വീകരിക്കാമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 1970ൽ ചൈനയിൽ സ്വീകരിച്ച ഡെവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്. പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ കൊണ്ടുവരും. വിഴിഞ്ഞത്തെ സ്പെഷ്യല്‍ ഹബ്ബാക്കി മാറ്റുമെന്നും ധനമന്ത്രി.
നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും
സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരും.
മന്ത്രിമാരുടെ ചെലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചർച്ചയ്ക്ക് തയ്യാർ
സർക്കാർ പണം ധൂർത്തടിയിക്കുകയാണെന്ന വിമർശനത്തിനെതിരെ തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി. മന്ത്രിമാരുടെ ചെലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചർച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനം പാപ്പരാണ് ട്രഷറിയിൽ പൂച്ചപെറ്റു കിടക്കുന്നു എന്നതുപോലെയുള്ള പ്രചരണം ദുരുദ്ദേശപരമാണ്. ട്രഷറി പൂർണ സമയവും പ്രവർത്തന സജ്ജമാണ് സജീവവുമാണെന്ന് മന്ത്രി പറഞ്ഞു.
കയര്‍ വ്യവസായത്തിന് 107. 64 കോടി
കയര്‍ വ്യവസായത്തിന് 107. 64 കോടി. ഖാദി വ്യവസായത്തിന് 14.80 കോടി കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി രൂപയും അനുവദിച്ചു.
കശുവണ്ടി വ്യവസായത്തിന് 53.36 കോടി
കശുവണ്ടി വ്യവസായത്തിന് 53.36 കോടി. കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടിയും വകയിരുത്തി.
ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും
ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി രൂപ ബജറ്റിൽ വകയിരുത്തി. പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി രൂപ അനുവദിച്ചു. മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി രൂപയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 6 കോടി രൂപയും ബജറ്റിൽ വകയിരുത്തി.
ധനക്കമ്മി 44,529 കോടി
റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം).ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം) നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
വരവും ചെലവും ഇങ്ങനെ
1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
സ്റ്റാംപ് ഡ്യൂട്ടി നിരക്കുകൾ വർധിപ്പിക്കും
ലീസ് സ്റ്റാംപ് ഡ്യൂട്ടി നിരക്കുകൾ വർധിപ്പിക്കും.
മദ്യ വില കൂടുന്നതിനെ കുറിച്ച്
സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ലീറ്ററീന് 30 രൂപവരെ ഗാല്‍വനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചു. ഇതു വഴി 200 കോടിരൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നുവെന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചത്.
മാർഗദീപം പദ്ധതി
കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി തുക വകയിരുത്തി. മാർഗദീപം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി
മുന്നോക്ക വികസന കോർപ്പറേഷന് 35 കോടി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി വകയിരുത്തി. അംഗൻവാടി ജീവനക്കാർക്കുള്ള പുതിയ ഇൻഷുറൻസ് പദ്ധതിക്കായി 1.2 കോടി രൂപയും ബജറ്റിൽ വകയിരുത്തി.
ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം
വള്ളത്തോളിന്‍റെ കവിത ചൊല്ലിയാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. ‘ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ’ എന്ന വരികള്‍ ചൊല്ലിയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.