ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനിക്ക് പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത് രത്ന. അദ്വാനിയെ അഭിനന്ദിച്ചൂകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 96ാം വയസിലാണ് മുതിർന്ന നേതാവിന് പുരസ്കാരം ലഭിക്കുന്നത്.’എൽ കെ അദ്വാനിജിയ്ക്ക് ഭാരതരത്ന നൽകാൻ പ്രഖ്യാപിച്ച വിവരം വളരെ സന്തോഷത്തോടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹവുമായി ഞാൻ സംസാരിച്ചു, പുരസ്കാരം ലഭിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.’ ട്വിറ്ററിൽ പ്രധാനമന്ത്രി കുറിച്ചു.
ഇന്ത്യയുടെ വികസനത്തിന് നൽകിയ സംഭാവനകൾ വലുതാണെന്നും അദ്ദേഹം സമൂഹമാധ്യത്തിൽ കുറിച്ചു.ഈ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയ പ്രവർത്തകനാണ് അദ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുാണ്. താഴേത്തട്ടിൽ നിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്ദ്വാനിയെന്നും പ്രധാനമന്ത്രി കുറിച്ചു.
നമ്മുടെ ആഭ്യന്തര മന്ത്രി, ഐ ബി മന്ത്രി എന്നീ നിലകളിൽ അദ്ദേഹം സ്വയം വിശേഷിപ്പിക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ഇടപെടലുകൾ എല്ലായ്പ്പോഴും നമുക്ക് മാതൃകാപരമാണ്, സമ്പന്നമായ ഉൾക്കാഴ്ചകൾ നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അവിഭജന ഇന്ത്യയിലെ കറാച്ചിയിൽ ജനിച്ച അദ്ദേഹം തന്റെ 14ാം വയസിൽ രാഷ്ട്രീയ സ്വയം സേവക് സംഘിൽ പ്രവർത്തനം ആരംഭിച്ചത്.
രാജസ്ഥാനിൽ പ്രചാരകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പിന്നീട്, ഭാരതീയ ജനസംഘം രൂപീകരിക്കുന്നതിനും ശ്യമപ്രസാദ് മുഖർജിക്കൊപ്പം നിന്ന് പ്രവർത്തിച്ചു. പിന്നീട്, ജനസംഖത്തിലും അദ്ദേഹം ഭാഗവാക്കായിരുന്നു. അടൽ ബിഹാരി വാജ്പെയ്ക്കൊപ്പം 1980ൽ അദ്ദേഹം ബിജെപി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. മൂന്ന് വട്ടം പാർട്ടിയുടെ തലപ്പത്ത് എത്തുകയും ചെയ്തിട്ടുണ്ട്.