തിരുവനന്തപുരം: നിലവില്‍ നഷ്ടത്തിലോടുന്ന കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍. ജനപ്രതിനിധികള്‍ പരിഭവിക്കരുതെന്ന് പറഞ്ഞ മന്ത്രി മറ്റ് യാത്രാ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സര്‍വീസ് നിലനിര്‍ത്തുമെന്നും വ്യക്തമാക്കി.കെഎസ്‌ആര്‍ടിസി പ്രശനങ്ങള്‍ പരിഹരിക്കുമെന്നും വരുമാനത്തിനൊപ്പം കൂട്ടുക മാത്രം അല്ല ചെലവ് കുറക്കല്‍ ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. ബുധനാഴ്ച ഓഫീസിലെത്തി ചുമതലയേറ്റെടുക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ മന്ത്രിയുമായി തനിയ്ക്ക് യാതൊരു പിണക്കവും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.ജനങ്ങള്‍ക്ക് ഉപകാരമെങ്കില്‍ സംസ്ഥാനത്തെ മുക്കിലും മൂലയിലും കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും.മാത്രമല്ല എഐ കാമറ കെല്‍ട്രോണ്‍ കൊടുക്കാനുള്ള പണം സംബന്ധിച്ച വിഷയത്തില്‍ ധനകാര്യ മന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.ഡ്രൈവിങ് ടെസ്റ്റ്‌കള്‍ കര്‍ശനമാക്കുമെന്നും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ വാഹങ്ങളില്‍ ക്യാമറ വെക്കുമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.അതെസമയം അധികം പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പത്തനാപുരം മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഓഫീസില്‍ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞയുടൻ വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും.സ്വകാര്യ കമ്ബനികളുടെ സിഎസ്‌ആര്‍ ഫണ്ട് സ്വീകരിക്കാൻ ഉള്ള ശ്രമം നടത്തും. കെഎസ്‌ആര്‍ടിസി സ്റ്റാൻഡ്കളില്‍ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കെഎസ്‌ആര്‍ടിസി ജനകീയം ആക്കും.