രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മ

0
81

ഭജൻലാൽ ശർമ്മ ഡിസംബർ 15ന് രാജസ്ഥാൻ മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്യും. ഇതോടൊപ്പം ദിയ കുമാരിയും പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. തിങ്കളാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എംഎൽഎ വാസുദേവ് ​​ദേവ്‌നാനി സ്പീക്കറാകും.

അജ്മീർ സ്വദേശിയായ അദ്ദേഹം മുമ്പ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഗജേന്ദ്ര ഷെഖാവത്ത്, മഹന്ത് ബാലക്‌നാഥ്, ദിയാ കുമാരി, അനിത ഭാദേൽ, മഞ്ജു ബാഗ്‌മർ, അർജുൻ റാം മേഘ്‌വാൾ എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. “രാജസ്ഥാനിലെ എല്ലാ എംഎൽഎമാരും ബിജെപിക്കൊപ്പം നിന്ന് ജനങ്ങളുടെ പ്രതീക്ഷകൾ തീർച്ചയായും നിറവേറ്റുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു” രാജസ്ഥാന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ഭജൻ ലാൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജസ്ഥാന്റെ എല്ലാ മേഖലകളിലും സമഗ്ര വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.രാജസ്ഥാനിലെ ഭരത്പൂർ സ്വദേശിയാണ് ഭജൻ ലാൽ ശർമ്മ. നാല് തവണ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) എതിരാളിയായ പുഷ്പേന്ദ്ര ഭരദ്വാജായ്ക്കെതിരെ 145,162 വോട്ടുകൾ നേടിയ അദ്ദേഹം സംഗാനർ മണ്ഡലത്തിൽ മികച്ച വിജയമാണ് നേടിയത്.

അതേസമയം പുഷ്പേന്ദ്ര ഭരദ്വാജ് 97,081 വോട്ടുകൾ മാത്രമാണ് നേടിയത്. ആദ്യമായാണ് ഭജൻ ലാൽ ശർമ്മ എംഎൽഎ ആകുന്നത് എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്), അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here