തളിപ്പറമ്ബ്: ചന്ദ്രനില്‍ മനുഷ്യൻ താമസിക്കുന്ന കാലം വിദൂരമല്ലെന്ന കണ്ടെത്തലുമായി രണ്ട് കുട്ടി ഗവേഷകര്‍. ഭാവിയില്‍ ചന്ദ്രനില്‍ നടന്നേക്കാവുന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മനുഷ്യവാസവും ശാസ്ത്രത്തിന്റെ മുന്നേറ്റവുമെല്ലാം പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടുകയാണ് വെള്ളൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാര്‍ഥികളായ പ്രിൻഷ പ്രിയേഷും മാളവിക വിനോദും.
സ്റ്റില്‍ മോഡല്‍ വിഭാഗത്തിലാണ് ഇവര്‍ മൂണ്‍ വില്ലേജുമായി എത്തിയത്. മനുഷ്യന് ചന്ദ്രനില്‍ ദീര്‍ഘ കാലത്തേക്ക് താമസിക്കാനാവശ്യമായ സംവിധാനങ്ങളുടെ ആവിഷ്കാരമാണ് മൂണ്‍ വില്ലേജിലൂടെ ഒരുക്കിയത്. മനുഷ്യന് താമസിക്കാനുള്ള ലിവിങ് മൊഡ്യൂള്‍, ഓക്സിജൻ സെപ്പറേറ്റര്‍, ഭൂമിയുമായി ബന്ധപ്പെടുന്നതിനുള്ള കണ്‍ട്രോള്‍ സ്റ്റേഷൻ, വാട്ടര്‍ പ്രൊഡക്ഷൻ പ്ലാന്റ്, സ്പേസ് സെന്ററില്‍, സോളാര്‍ പവര്‍ പ്ലാന്റ് എന്നിവയെല്ലാം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.