‘ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നു:ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ല’ സി ഐ ഐസക്.

0
70

ന്യൂഡൽഹി: NCERT പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്കു പകരം ഭാരതം എന്ന് പേര് മാറ്റാൻ ശുപാർശ ഏറെ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ഇതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് എൻസിഇആർടി സാമൂഹിക ശാസ്ത്ര സമിതി ചെയര്‍മാനും മലയാളിയുമായ പ്രഫ. സി.ഐ.ഐസക് രംഗത്ത് എത്തി. എവിടെയും ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ഭാരതം എന്നു പറയുമ്പോൾ അവർക്കു വലിയ സന്തോഷമാണെന്നും സി.ഐ.ഐസക് പറഞ്ഞു. നീണ്ട വർഷത്തെ അധ്യാപന ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ എന്നും ഭാരതം എന്നും പറയുമ്പോൾ വിദ്യാർത്ഥികൾക്കുണ്ടാകുന്ന വ്യത്യാസം അറിയാമെന്നും ഈ രണ്ടു പേരുകളും കുട്ടികളിലുണ്ടാക്കുന്ന അനന്തരഫലവും മനസ്സിലാകുമെന്നും  സി.ഐ.ഐസക് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

‘‘പതിറ്റാണ്ടുകൾ നീണ്ട അധ്യാപന ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ എന്നും ഭാരതം എന്നും പറയുമ്പോൾ വിദ്യാർഥികൾക്കുണ്ടാകുന്ന വ്യത്യാസം അറിയാം. ഈ രണ്ടു പേരുകളും കുട്ടികളിലുണ്ടാക്കുന്ന അനന്തരഫലവും മനസ്സിലാകും. ഭാരതം എന്നു പറയുമ്പോൾ അവർക്കു വലിയ സന്തോഷമാണ്. ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭാരതം എന്നുകൂടി പഠിപ്പിക്കണമെന്നാണ് നിർദേശിച്ചത്. ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നു.

7000 വർഷത്തിലേറെ പഴക്കമുള്ള വിഷ്ണു പുരാണത്തിൽ ഭാരതം എന്നു പരാമർശിച്ചിട്ടുണ്ട്. കാളിദാസനും ഈ പേര് ഉപയോഗിച്ചിട്ടുണ്ട്. 1757ലെ പ്ലാസി യുദ്ധത്തിനു േശഷമാണ് ‘ഇന്ത്യ’ സജീവമായത്. 12–ാം ക്ലാസ് വരെ പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കണമെന്ന ശുപാർശ ഈ സാഹചര്യത്തിലാണു നൽകിയത്. ആരുടെയും നിർബന്ധത്തിനു വഴങ്ങിയിട്ടില്ല. ആത്മസംതൃപ്തി തോന്നുന്നുണ്ട്’’– സി.ഐ.ഐസക് വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here