കോൺഗ്രസ് എംഎൽഎ മമ്മൻ ഖാൻ അറസ്റ്റിൽ

0
66

ആഗസ്റ്റിൽ ഹരിയാനയിലെ നുഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് എംഎൽഎ മമ്മൻ ഖാനെ അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് യാത്രയെ തുടർന്നുണ്ടായ അക്രമത്തിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന  നിരവധി തെളിവുകൾ ലഭിച്ചെന്ന് ഹരിയാന പോലീസ് പറയുന്നു. ഫിറോസ്പൂർ ജിർക്കയിലെ എംഎൽഎയാണ് മമ്മൻ ഖാൻ.

അതേസമയം അറസ്റ്റ് തടയുന്നതിനായി എംഎൽഎ പഞ്ചാബ്-ഹരിയാന 12 ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി കേസിൽ വാദം കേൾക്കൽ ഒക്ടോബർ 19 ലേക്ക് മാറ്റിവച്ചു.

എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവിനെ പ്രതിയാക്കിയെന്ന് ഹരിയാന പോലീസ് കോടതിയെ അറിയിച്ചു. ഫോൺ കോൾ രേഖകൾ ഉൾപ്പടെയുള്ള നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം മാമ്മനെ ഇന്ന്(15.09.2023) കോടതിയിൽ ഹാജരാക്കും. നേരത്തെ, അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ എംഎൽഎയെ നുഹ് പൊലീസ് രണ്ടുതവണ സമൻസ് അയച്ചിരുന്നു . എന്നാൽ, വൈറൽ പനി കാരണം ചൂണ്ടിക്കാട്ടി മമ്മൻ ഹാജരായില്ല.

എഫ്‌ഐആറിൽ പ്രതിയായി ഉൾപ്പെടുത്തിയ കാര്യം വ്യാഴാഴ്ചയായാണ് മമ്മൻ അറിഞ്ഞതെന്ന് എം.എൽ.എയുടെ അഭിഭാഷകൻ പറഞ്ഞു.

കേസിൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഉന്നതതല പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ ഹരിയാന സർക്കാരിനോട് നിർദേശിക്കണമെന്നും മമ്മൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട കേസുകൾ എസ്‌ഐടിക്ക് കൈമാറണമന്നും അദ്ദേഹം അഭ്യർത്ഥിച്ചു,

ജൂലൈ 31നാണ് നുഹിൽ വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള ജാഥയെ ജനക്കൂട്ടം ആക്രമിച്ചത്. ഇത് മാരകമായ സംഘർഷത്തിലേക്ക് നയിച്ചു. ആക്രമണത്തിൽ ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here