അധ്യാപകന്റെ കൈവെട്ടിയ കേസ്; ആറ് പ്രതികള്‍ കുറ്റക്കാര്‍,

0
79

തൊടുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസില്‍ രണ്ടാംഘട്ട എന്‍ ഐ എ കോടതി വിധി പ്രസ്താവിച്ചു. കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. അഞ്ച് പേരെ വെറുതെ വിട്ടു. മുഖ്യസൂത്രധാരന്‍ നാസറിനെതിരെ ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ തെളിഞ്ഞു. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. ഭീകരപ്രവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് എന്‍ഐഎ കോടതി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷ നാളെ പ്രസ്താവിക്കും. ശിക്ഷിക്കപ്പെട്ട 6 പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കൈവെട്ട് കേസ് രണ്ടാം ഘട്ട വിധി 

1. അശമന്നൂര്‍ സവാദ് (ഇപ്പോഴും ഒളിവിലാണ്)

2.സജില്‍ – കുറ്റക്കാരന്‍

3. നാസര്‍ – കുറ്റക്കാരന്‍

4. ഷഫീഖിനെ –  വെറുതെ വിട്ടു

5. നജീബ് – കുറ്റക്കാരന്‍

6 അസീസ് ഓടക്കാലി – വെറുതെ വിട്ടു

7. മുഹമ്മദ് റാഫി – വെറുതെ വിട്ടു

8.സുബൈര്‍ – വെറുതെ വിട്ടത്

9 നൗഷാദ് – കുറ്റക്കാരന്‍ – യുഎപിഎ ഇല്ല. 202, 212 വകുപ്പുകള്‍ നിലനില്‍ക്കും

10. മന്‍സൂര്‍ – വെറുതെ വിട്ടു

11.മൊയ്തീന്‍ കുഞ്ഞ് – യുഎപിഎ ഇല്ല. 202, 212 വകുപ്പുകള്‍ നിലനില്‍ക്കും

12. അയ്യൂബ് – യുഎപിഎ ഇല്ല. 202, 212 വകുപ്പുകള്‍ നിലനില്‍ക്കും

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടുന്നത്. പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തി എന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായ അധ്യാപകനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആക്രമികള്‍ അധ്യാപകന്റെ കൈവെട്ടിമാറ്റുകയായിരുന്നു. ന്യൂമാന്‍ കോളേജില്‍ ബി.കോം രണ്ടാം വര്‍ഷ ഇന്റേര്‍ണല്‍ പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറായിരുന്നു വിവാദത്തിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here