കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 120 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടിയേക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ. 120-ലധികം സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. 120 മുതല്‍ 140 സീറ്റുകള്‍ കോണ്‍ഗ്രസിന് പ്രവചിക്കപ്പെടുമ്പോള്‍ ബിജെപി 62 മുതല്‍ 80 സീറ്റുകളില്‍ ഒതുങ്ങുമെന്ന് എക്സിറ്റ് പോള്‍ വിരല്‍ ചൂണ്ടുന്നു. ജെഡിഎസിന് 20 മുതല്‍ 25വരെ സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. മൂന്നു വരെ സീറ്റുകള്‍ സ്വതന്ത്രര്‍ നേടുമെന്നും എക്സിറ്റ് പോള്‍ പറയുന്നു.
ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം മുംബൈ കർണാടകയിലെ 50 സീറ്റുകളില്‍ 28 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും 21 സീറ്റുകള്‍ ബിജെപി നേടുമെന്നും ഒരു സീറ്റ് ജെഡിഎസ് നേടുമെന്നും പ്രവചിക്കുന്നു. ജനതാദൾ-സെക്കുലർ (ജെഡി(എസ്)) ഒരു സീറ്റിൽ മാത്രം വിജയിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു.
ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം മധ്യ കർണാടകയിലെ 23ൽ 12 സീറ്റുകളും കോൺഗ്രസ് നേടുമെന്നും ഭാരതീയ ജനതാ പാർട്ടി (ബിജെപി) 10 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.
ജനതാദൾ-സെക്കുലർ (ജെഡി(എസ്)) ഒരു സീറ്റിൽ മാത്രം വിജയിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു.
കർണാടക നിയമസഭയിലെ 224സീറ്റുകളിലേക്കാണ് ബുധനാഴ്ച വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണി വരെ 65.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി.