രാജസ്ഥാനിലെ ധോല്‍പൂരിലെ ആള്‍ക്കൂട്ട കൊലപാതകം: 82 കാരന് വധശിക്ഷ.

0
58

ല്‍വാര്‍: നാല് എംജിഎന്‍ആര്‍ഇജിഎ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന കേസില്‍ 82 കാരന് ധോല്‍പൂര്‍ ജില്ലയിലെ എസ് സി-എസ്ടി കോടതി വധശിക്ഷ വിധിച്ചു.

പ്രതിയായ കീര്‍ത്തി റാമിന് 10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

2008 ജൂലൈ 9 ന് രാവിലെ 9:30 ഓടെ ധോല്‍പൂര്‍ ജില്ലയിലെ സദര്‍ പോലീസ് സ്‌റ്റേഷന് കീഴിലുളള ധൗന്ദേ കാ പുര ഗ്രാമത്തില്‍ എംജിഎന്‍ആര്‍ഇജിഎയ്ക്ക് കീഴില്‍ റോഡ് നിര്‍മാണം നടക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്. കീര്‍ത്തി റാമും കൂട്ടാളികളും സ്ഥലത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും നാല് തൊഴിലാളികള്‍ മരിക്കുകയും ചെയ്തു.

തെളിവുകള്‍ പരിഗണിച്ച ശേഷം എസ് സി- എസ്ടികോടതി ജഡ്ജി നരേന്ദ്ര മീണ യാണ് കീര്‍ത്തി റാം കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചത്. മറ്റ് മൂന്ന് പ്രതികള്‍ ഇപ്പോള്‍ ജയിലിലാണ്. അവരുടെ വിചാര കോടതിയില്‍ നടക്കുകയാണ്. കേസില്‍ ജാമ്യം ലഭിച്ച ഏഴ് പ്രതികള്‍ ഒളിവിലാണ്.

കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മകന്‍ ജയ്പാല്‍ ജില്ലയിലെ ബാരി സബ് ഡിവിഷനിലെ ധൗന്ദേ കാ പുര ഗ്രാമത്തിലെ താമസക്കാരനായ രത്തന്‍ലാല്‍ ജാതവ് ബാരി പോലീസ് സ്‌റ്റേഷനില്‍ നല്‍കി പരാതി നല്‍കിയിരുന്നു. രത്തന്‍ലാല്‍, നത്തിലാല്‍, രാംസ്വരൂപ്, ഭവന്‍ ലാല്‍, പപ്പു എന്നിവര്‍ ഗ്രാമത്തിലെ എംജിഎന്‍ആര്‍ഇജിഎ യ്ക്ക് കീഴിലുളള സ്ഥലത്ത് ജോലിക്ക് വരുന്നതായി അയാള്‍ പറഞ്ഞു.

രാവിലെ 9.30 ഓടെ കീര്‍ത്തി റാമിന്റെ മകന്‍ ജാലിം ഗുര്‍ജകര്‍, സുരേഷ് വിക്രം, ചന്ദ്രഭാന്‍ എന്ന ആട്ട, പുരന്‍, ഭഗവാന്‍ സിംഗ്, രാജു, ഗുഡ്ഡു, കല്ല , സുരേഷ് താക്കൂര്‍ , ബച്ചു സിംഗ് എന്നിവര്‍ ആയുധങ്ങളുമായി അവിടെ എത്തിയതായും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രതികളും അവിടെ ജോലി ചെയ്യുന്ന ആളുകളോട് വഴക്കുണ്ടാക്കുകയും ഉടന്‍ തന്നെ അവര്‍ തങ്ങളുടെ ആയുധങ്ങള്‍ ഉപയോഗിച്ച്‌ വെടിവെയ്ക്കുകയും വെടിവെയ്പ്പില്‍ നാട്ടിലാല്‍, രത്തന്‍ലാല്‍, രാംസ്വരൂപ്, രാംവീര്‍ എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

കൊല്ലപ്പെട്ട ആളുടെ മകന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പതിനൊന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here