ജയ്പുർ: രാജസ്ഥാനിൽ കറുപ്പ് കടത്താൻ ശ്രമിച്ച രണ്ടു പേരെ പിടികൂടി.ഇവരിൽ നിന്ന് 234 കിലോഗ്രാം കറുപ്പ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) പിടിച്ചെടുത്തു. രാജ്യത്തെ ഈ വർഷത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ജൂലൈ 19ന് ചിറ്റോർഗാവ് ജില്ലയിലെ ഷാദി ഗ്രാമത്തിൽ നിന്നാണ് കറുപ്പ് പിടിച്ചെടുത്തത്. ആർ. ലാൽ എന്നയാളുടെ വീട്ടിൽ ജോധ്പുർ സോണൽ യൂണിറ്റ് നടത്തിയ റെയ്ഡിലാണ് കറുപ്പ് പിടിച്ചതെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ കെ.പി.എസ്. മൽഹോത്ര പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ബിൽവാര സ്വദേശി എം.കെ.ദകാഡിനെയും എൻസിബി സംഘം അറസ്റ്റ് ചെയ്തു.