റൊണാള്‍ഡോയ്ക്കും മെസ്സിയ്ക്കും ശേഷം എംബാപ്പെ ;

0
73

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിയ്ക്കും ശേഷം ലോകം ആരാധിക്കുന്ന താരമായി മാറാന്‍ കഴിവുള്ളയാളാണ് ഫ്രഞ്ച് താരമായ കിലിയന്‍ എംബാപ്പെയെന്ന് പോളണ്ട് ടീം കോച്ച് ചെസ്ലാവ് മിച്നിവിച്ച്. ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന്റെ 16-ാം റൗണ്ടില്‍ നടന്ന ഫ്രാന്‍സ്-പോളണ്ട് മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് കടന്നത്.  മത്സരത്തില്‍ നിര്‍ണ്ണായകമായത് എംബാപ്പെയുടെ ഇരട്ട ഗോളാണ്. ഈ സാഹചര്യത്തിലാണ് പോളണ്ട് കോച്ചിന്റെ പ്രതികരണം.

ഖത്തറില്‍ മികച്ച പ്രകടനമാണ് എംബാപ്പെ ഇതുവരെ കാഴ്ചവെച്ചത്. ഇതുവരെ അഞ്ച് ഗോള്‍ നേടിയ ഇദ്ദേഹം ഈ ടൂര്‍ണ്ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തിലേക്കുള്ള ശക്തനായ കളിക്കാരനായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

അതേസമയം പോളണ്ടിനെതിരെ അല്‍തുമാമയില്‍ അദ്ദേഹം നടത്തിയ ഗോള്‍ വേട്ട ടീമിന്റെ വിജയത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്. ലോകകപ്പിലെ എക്കാലത്തെയും പ്രധാനമായ 9 ഗോള്‍ നേട്ടത്തിലേക്കാണ് അത് എംബാപ്പെയെ എത്തിച്ചത്. അതായത് റൊണാള്‍ഡോയെക്കാള്‍ ഒരു ഗോള്‍ കൂടുതലും മെസ്സിയ്ക്ക് ഒപ്പത്തിനൊപ്പവുമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം. അതുകൂടാതെ ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്താനും എംബാപ്പെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ അഞ്ച് നോക്ക് ഔട്ട് സ്‌റ്റേജ് ഗോളുകളിലൂടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here