ബെംഗലൂരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണമായും നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ കെ സുധാകർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർ ജോലി സമയത്ത് സ്വകാര്യ പ്രാക്ടീസിൽ ഏർപ്പെട്ടതായി സര്‍ക്കാറിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ കെ സുധാകര്‍, ഇതിന് തടയിടാന്‍ സംസ്ഥാനം ആലോചിക്കുന്നതായും പറഞ്ഞു.
ബയോമെട്രിക് സംവിധാനം നിലവിൽ വരുമ്പോൾ തന്നെ ജിപിഎസ് സേവനങ്ങൾ ഉപയോഗിച്ച് ഡോക്ടര്‍മാരെ നിരീക്ഷിക്കാനും പദ്ധതിയിടുന്നുണ്ടെന്നും സുധാകർ പറഞ്ഞു. ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മൈസൂരു ഡിവിഷണൽ തല അവലോകന യോഗത്തിന് ശേഷം മൈസൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകർ. ആരോഗ്യ-കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവ. മെഡിക്കൽ കോളേജുകളിലെ ഡീൻമാർ എല്ലാ വെള്ളിയാഴ്ചകളിലും വിവിധ വകുപ്പു മേധാവികളുടെ അവലോകന യോഗങ്ങൾ സംഘടിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് സുധാകർ പറഞ്ഞു. 2009 ഒക്‌ടോബർ 1 മുതൽ കേരളത്തിലെ മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ചുള്ള എല്ലാ ഡോക്ടർമാരുടെയും സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇപ്പോഴും പല ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ല.