തിരുവനന്തപുരം: ഇടത് മുന്നണി യോഗം ഈ മാസം 28 ന് തിരുവനന്തപുരത്ത് വച്ച് നടക്കും. കൺസൾട്ടൻസി കരാറുകളും സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ഉയര്‍ന്ന ആരോപണങ്ങളും പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും വലിയ വിര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് യോഗം ചേരാൻ തീരുമാനിച്ചത്.
തിരുവനന്തപുറം വിമാനത്താവളം വഴി നടത്തിയ സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെ പ്രധാനിയായിരുന്ന എം ശിവശങ്കറിനുണ്ടായിരുന്ന ബന്ധവും ഒടുവിൽ ശിവശങ്കറിനെതിരെ നടപടി എടുക്കേണ്ട സാഹചര്യവും എല്ലാം സര്‍ക്കാരിനേയും മുന്നണിയേയും പ്രതിരോധത്തിലാക്കിയെന്ന വിമർശനവും ശക്തമാണ്.