ഹരിയാനയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി എംഎല്‍എ രാജിവച്ചു. കുല്‍ദീപ് ബിഷ്‌ണോയ് ആണ് രാജിവച്ചത്.

0
68

ഛണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി എംഎല്‍എ രാജിവച്ചു. കുല്‍ദീപ് ബിഷ്‌ണോയ് ആണ് രാജിവച്ചത്. നാളെ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭാര്യ രേണുക, ബന്ധു ദുര റാം എന്നിവര്‍ക്കൊപ്പം നിയമസഭാ സ്പീക്കര്‍ ഗിയാന്‍ ഗുപ്തയെ കണ്ടാണ് കുല്‍ദീപ് ബിഷ്‌ണോയ് രാജികത്ത് നല്‍കിയത്. പഞ്ചാബിലും ഹരിനായനയിലുമുള്ള തന്റെ അനുയായികളുടെ അഭ്യര്‍ഥന മാനിച്ചാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കുല്‍ദീപ് ബിഷ്‌ണോയ് പറഞ്ഞു.

ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് അല്ല ഇപ്പോഴുള്ള കോണ്‍ഗ്രസ്. ആദര്‍ശത്തില്‍ നിന്ന് വ്യതിചലിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ യാത്ര. സ്വയം ഇല്ലാതാകുകയാണ് പാര്‍ട്ടി. തെറ്റായ തീരുമാനങ്ങളാണ് പാര്‍ട്ടി ഇപ്പോള്‍ എടുക്കുന്നതെന്നും കുല്‍ദീപ് ബിഷ്‌ണോയ് പറഞ്ഞു.

നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് കുല്‍ദീപ് ബിഷ്‌ണോയ് സംസാരിച്ചത്. രാജ്യം ഇന്നുവരെ കണ്ടതില്‍ ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം ഏറെ പുരോഗമിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രവര്‍ത്തനം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും കുല്‍ദീപ് ബിഷ്‌ണോയ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here