അമേരിക്കയിലെ ടെക്‌സാസില്‍ സ്‌കൂളില്‍ വെടിവെപ്പ്. 18 കാരന്‍ നടത്തിയ ആക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്.

0
59

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ സ്‌കൂളില്‍ വെടിവെപ്പ്. 18 കാരന്‍ നടത്തിയ ആക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 18 പേര്‍ വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. ഇയാള്‍ കൈത്തോക്കും റൈഫിളും കൈവശം വച്ചിരുന്നതായി കരുതപ്പെടുന്നു.

ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂളില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭീകരമായ സംഭവം അരങ്ങേറിയത്. രണ്ട് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് സാല്‍വദോര്‍ റെമോസ് സ്‌കൂളില്‍ വെടിവെപ്പ് നടത്താനെത്തിയത്. 2021 നുശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും രൂക്ഷമായ വെടിവെപ്പാണ് ഇന്നലെ ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here