ഐഎൻഎസ് വാഗ്‌ഷീർ കടൽ തൊട്ടു.

0
39

മുംബൈ മാസഗൺ ഡോക്ക് ലിമിറ്റഡ് ആണ് വാഗ്ഷീർ ഉൾപ്പെടെ 6 അന്തർവാഹിനികളും സാക്ഷാത്കരിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാർ ആണ് വാഗ്ഷീർ കടലിൽ ഇറക്കിയത്. ഇനി ഒരു വർഷത്തെ പരീക്ഷണ ഓട്ടമാണു വാഗ്ഷീറിന് പൂർത്തിയാക്കാനുള്ളത്. ‘ആഴക്കടൽ പോരാളി’കളായ സാൻ‌ഡ്ഫിഷ് ഗണത്തിൽപ്പെട്ട ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു മത്സ്യത്തിന്റെ പേരാണ് വാഗ്‌ഷീർ. മുൻപും ഇന്ത്യൻ നാവികസേനയ്ക്കു വാഗ്‌ഷീർ എന്നു പേരുള്ള ഒരു അന്തർവാഹിനി ഉണ്ടായിരുന്നു. 1974ൽ നാവികസേനയുടെ ഭാഗമായ പഴയ വാഗ്‌ഷീർ 1997ലാണ് ഡീകമ്മിഷൻ ചെയ്തത്. സോവിയറ്റ് നിർമിത ഫോക്സ്ട്രോട്ട് ക്ലാസ് (ഇന്ത്യയിൽ വേല ക്ലാസ്) അന്തർവാഹിനിയായിരുന്നു ആദ്യത്തെ വാഗ്ഷീർ.

പുതിയ വാഗ്‌ഷീർ സ്റ്റെൽത്ത് സാങ്കേതികവിദ്യയിൽ ലോകത്തെ ഏതു നാവികശക്തിയുടെയും അന്തർവാഹിനികളോടു കിടപിടിക്കുന്നതാണ്. 4000 കോടി രൂപയ്ക്കടുത്താണ് ഇതിന്റെ നിർമാണച്ചെലവ്. ജലോപരിതല, അന്തർവാഹിനി വിരുദ്ധ മിഷനുകൾക്കും വിവരശേഖരണം, മൈൻ വിതറൽ, ഒരു മേഖലയുടെ സുരക്ഷ ഒരുക്കൽ എന്നീ ദൗത്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നവയാണിവ. ടോർ‌പ്പിഡോ, മിസൈൽ ആക്രമണങ്ങൾ ഒരേ കൃത്യതയോടെ നടത്താനും കുഞ്ഞൻ അന്തർവാഹിനികൾ‌ ആണെങ്കിലും കൽവരി ക്ലാസ് ബോട്ടുകൾക്കു കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here