ആളും ആരവവും ഇല്ലാതെ തൃശൂർ പൂരം

0
73

തൃശ്ശൂർ : വിവാദങ്ങൾക്കും ചർച്ചയ്‌ക്കും അവസാനം 2021 ലെ പൂ​ര​ങ്ങ​ളു​ടെ പൂ​ര​മായ തൃശൂർ പൂരം പ്രതീകാത്മകമായി മാത്രം നടത്താൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. തൃശൂര്‍ പൂര മഹോത്സവത്തിന്റെ ഭാഗമായി നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് പുറത്തേക്ക് എഴുന്നളളിയതോടെ തൃശൂര്‍ പൂര മഹോത്സവത്തിന് തുടക്കമായി. 11.45ഓടെ ആചാരപെരുമയില്‍ ഗോപുര നട തുറന്ന് ഗജരാജന്‍ എറണാകുളം ശിവകുമാര്‍ തിടമ്പേറ്റിയ നെയ്തലക്കാവ് ക്ഷേത്രത്തിലെ എഴുന്നളളത്ത് പുറത്തെത്തി. 36 മണിക്കൂര്‍ നീളുന്ന പൂരാഘോഷത്തിന് ഇതോടെ തുടക്കമായി.

സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രത്യേകം യോഗം ചേർന്നാണ് തിരുവമ്പാടിക്കാർ പൂരം ഒരു ആന പുറത്തായി നടത്താൻ തീരുമാനിച്ചത്.

ക്ഷേത്ര അധികൃതരും, മേളക്കാരും മാദ്ധ്യമ പ്രവര്‍ത്തകരുമടക്കം ചുരുക്കം ജനം മാത്രമാണ് ക്ഷേത്ര നടയിലുണ്ടായിരുന്നത്. സാധാരണ ക്ഷേത്രനട ജനസാഗരമാകുന്ന ചടങ്ങ് ഇത്തവണ കൊവിഡ് സാഹചര്യം കാരണം പ്രോട്ടോകോള്‍ പാലിച്ചാണ് ലളിതമാക്കിയത്.

പൂരത്തിന് മുന്‍പുളള സാമ്ബിള്‍ വെടിക്കെട്ടും ഇന്നലെ പ്രതീകാത്മകമായാണ് നടന്നത്. തിരുവമ്ബാടി, പാറമേക്കാവ് വിഭാഗങ്ങള്‍ ഓരോ കുഴിമിന്നല്‍ മാത്രമാണ് പൊട്ടിച്ചത്. ഇരു ദേവസ്വങ്ങള്‍ക്കും പുറമേ എട്ടോളം ഘടക പൂരങ്ങളാണ് തൃശൂര്‍ പൂരത്തിലുളളത്. ഇവര്‍ക്കും ഓരോ ആനകള്‍ വീതമാകും ഇത്തവണ എഴുന്നളളത്തിനുണ്ടാകുക. ഓരോ ക്ഷേത്രത്തിനൊപ്പവും 50 ഓളം സംഘാടകരാകാം. പൂരപ്പറമ്പിൽ പ്രവേശിക്കുന്ന സംഘാടകർക്കും മേളക്കാർക്കും ആന പാപ്പാന്മാർക്കും പൂരം റിപ്പോർട്ട് ചെയ്യാൻ വരുന്ന റിപ്പോർട്ടർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. പൂരപ്പറമ്പിൽ നില്‍ക്കുന്നവരെല്ലാം ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവായവരോ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരോ ആകണം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here