ചെന്നൈ: മുൻ ജനറൽ സെക്രട്ടറിയായ വി.കെ.ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നു. ശശികലയെ തിരിച്ചെടുക്കണമെങ്കിൽ ക്ഷമാപണം നടത്തണമെന്ന നിലപാടാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. പാര്‍ട്ടി ഡെപ്യൂട്ടി കോര്‍ഡിനേറ്ററായ മുനിസ്വാമി ഇത് പരസ്യമായി വെളിപ്പെടുത്തിയതോടെ കൂടുതല്‍ നേതാക്കള്‍ ശശികലയുടെ പക്ഷത്തേക്ക് പോകുമെന്നാണ് അനുമാനം.
ശശികലയെ സ്വാഗതം ചെയ്ത പോസ്റ്ററുകള്‍, തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ സെല്‍വത്തിന്‍റെ സ്ഥലമായ തേനിയിലും സ്ഥാപിച്ചിരുന്നു. ശശികല, അനധികൃതമായ സ്വത്ത് സമ്പാദനക്കേസിൽ 4 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞതിന് ശേഷം ജനുവരി 27ന് പുറത്തിറങ്ങിയിരുന്നു. ഈ സമയത്താണ് കോവിഡ് ബാധിച്ച് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ചികിത്സ കഴിഞ്ഞ് ആശുപത്രിവിട്ട ശശികല നന്ദിഹിൽസിനടുത്തുള്ള റിസോർട്ടിൽ വിശ്രമത്തിലാണ്. മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനമായ ഫെബ്രുവരി 3നു ചെന്നൈയിൽ എത്താനാണു തീരുമാനിച്ചിരിക്കുന്നത്.
2017 ഫെബ്രുവരിയിലായിരുന്നു ശശികല ജയിലിലേക്കു പോയത്. അന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായിരുന്നു. ഇതിന് ശേഷം , ഒപിഎസ്-ഇപിഎസ് വിഭാഗങ്ങൾ ലയിച്ചപ്പോൾ ജനറൽ കൗൺസിൽ യോഗം ശശികലയെ പുറത്താക്കി. ഇതിനെതിരെ ശശികല നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Content Highlights: AIADMK demands reinstate VK Sasikala