ബീഹാറിന്റെ “ഓക്‌സിജന്‍ മാന്‍” : 800 കോവിഡ് രോഗികളെ രക്ഷിച്ചു മാതൃകയാകുന്നു

0
80

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 800ലധികം പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഗൗരവ് റായിയുടെ കരങ്ങള്‍ക്ക് കഴിഞ്ഞു

പാറ്റ്ന : ഗൗരവ്‌ റായ്‌ സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്, പട്‌ന ഉള്‍പ്പടെ ബിഹാറിലെ പതിനെട്ട്‌ ജില്ലകളിലെ കോവിഡ്‌ ആശുപത്രികളിലേക്കാണ്‌.

പട്ന സ്വദേശിയായ ഗൗരവ് റായിയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കാരണം, ഇദ്ദേഹം ബിഹാറിലെ കോവിഡ് രോഗികളെ ചികില്‍സിക്കുന്ന ആശുപത്രികളിലേക്ക് കഴിഞ്ഞ അഞ്ച് മാസമായി സൗജന്യമായി ഓക്സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്നു.

ഇദ്ദേഹത്തിന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കിടന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് ഇത്തരത്തിലുള്ള സഹായം ചെയ്യാന്‍ ഗൗരവ് റായിയെ പ്രേരിപ്പിച്ചത്. ആറ് മാസം മുമ്പാണ് ഗൗരവ് റായ് കോവിഡ് ബാധിച്ച്് പട്നയിലെ പി.എം.സി.എച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. തുടക്കത്തില്‍ മികച്ച പരിചരണമോ, ഓക്സിജനോ ലഭിക്കാതെ ഗുരുതരാവസ്ഥയിലായിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കോവിഡ് മുക്തനായത്.

ആവശ്യത്തിന് ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം ബിഹാറിലെ ആശുപത്രികളെ പ്രതിസന്ധിലാക്കുന്നുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയാണ് ഗൗരവ് റായ് തന്റെ ഈ മാതൃകാപരമായ സേവന പാത തുറന്നത്.

സുഹൃത്തുക്കളുടെയും ബിഹാര്‍ ഫൗണ്ടേഷന്‍ ഉള്‍പ്പടെയുളള ചില സംഘടനകളുടെയും സഹായത്തോടയൊണ് പ്രവര്‍ത്തനം നടത്തുന്നത്. പ്രതിദിനം 250ലേറെ ഓക്സിജന്‍ സിലിണ്ടറുകള്‍ റായ് വിതരണം ചെയ്യുന്നു. ബിഹാറിലെ ഗ്രാമീണ മേഖലയിലേക്കാണ് കൂടുതല്‍ സഹായം നല്‍കുന്നത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 800ലധികം പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഗൗരവ് റായിയുടെ കരങ്ങള്‍ക്ക് കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here