ജവർലാൽ നെഹ്റു യൂണിവേഴ്സിറ്റി (JNU) വിന്റെ പേര് മാറ്റി വിവേകാനന്ദന്റെ പേര് നൽകണമെന്ന് ബി ജെ പി

0
89

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ പേര് മാറ്റി സ്വാമി വിവേകാനന്ദന്‍റെ പേരിടണമെന്ന് ബി.ജെ.പി ആവശ്യം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പിന്നാലെ നിരവധി ബി.ജെ.പി നേതാക്കള്‍ ആവശ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്.

 

രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ജെ.എന്‍.യു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന പ്രക്ഷോഭ കേന്ദ്രം കൂടിയാണ്. 1969ല്‍ സ്ഥാപിതമായ സര്‍വകലാശാലക്ക് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേരാണ് നല്‍കിയത്. ഇത് മാറ്റണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

 

ഏതാനും ദിവസങ്ങള്‍ മുമ്ബാണ് ജെ.എന്‍.യു ക്യാമ്ബസില്‍ സ്വാമി വിവേകാനന്ദന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്.ഇതിന് പിന്നാലെയാണ് പേരുമാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

 

മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായ സി.ടി. രവി ട്വിറ്ററിലൂടെയാണ് ആവശ്യമുന്നയിച്ചത്. ‘ഭാരതമെന്ന ആശയത്തിനായി നിലകൊണ്ടത് സ്വാമി വിവേകാനന്ദനാണ്. അദ്ദേഹത്തിന്‍റെ തത്വചിന്തയും മൂല്യങ്ങളും ഭാരതത്തിന്‍റെ ശക്തിയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലക്ക് സ്വാമി വിവേകാനന്ദന്‍റെ പേര് നല്‍കാന്‍ ഇതുമതി. ഭാരതത്തിന്‍റെ ദേശാഭിമാനിയായ സന്യാസിയുടെ ജീവിതം വരാനിരിക്കുന്ന തലമുറകളെ പ്രചോദിപ്പിക്കട്ടെ’ -സി.ടി. രവി ട്വീറ്റ് ചെയ്തു.

 

പിന്നാലെ, ബി.ജെ.പി വക്താവ് താജീന്ദര്‍ ബഗ്ഗ, ദേശീയ വക്താവ് അപരാജിത സാരംഗി, ബി.ജെ.പി എം.പി മനോജ് തിവാരി തുടങ്ങിയവര്‍ ഈ വാദം ഏറ്റെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here