രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ കേട്ടാണ് താൻ വളർന്നതെന്നും, അതിനാൽ തന്നെ കുട്ടിക്കാലം മുതൽ തന്റെ മനസ്സിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നതായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ കുട്ടിക്കാലം ചലവഴിച്ചത് ഇന്തൊനേഷ്യയിലായിരുന്നു. രാമായണവും, മഹാഭാരതവും തന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചതായും, രാഷ്ട്രീയ ഓർമക്കുറിപ്പുകളുടെ ശേഖരമായ ‘എ പ്രോമിസ്ഡ് ലാൻഡ് ’ എന്ന പുതിയ പുസ്തകത്തിൽ ബറാക് ഒബാമ പറയുന്നു.
കുട്ടിക്കാലത്ത് ഇന്തൊനേഷ്യയിൽ ചെലവഴിച്ച സമയമായിരുന്നു തന്റെ മനസ്സിനെ ഇന്ത്യയുമായി അടുപ്പിച്ചത്. കിഴക്കൻ രാജ്യങ്ങളിലെ മതങ്ങളെ കുറിച്ച് പഠിക്കാനുള്ള മനസ്സും ഇതിന് കാരണമായി. കോളജ് വിദ്യാർഥിയായിരിക്കെ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള നിരവധി സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. അവരാണ് പരിപ്പുകറിയും മറ്റും പാചകം ചെയ്യാൻ പഠിപ്പിച്ചതും, ബോളിവുഡ് സിനിമകൾ പരിചയപ്പെടുത്തി തന്നതുമെന്ന് ഒബാമ പറയുന്നു.
ലോകജനസംഖ്യയുടെ ആറിൽ ഒന്ന് അധിവസിക്കുന്ന പ്രദേശമാണ് ഇന്ത്യ. രണ്ടായിരത്തോളം വ്യത്യസ്ത വിഭാഗങ്ങൾ, എഴുന്നൂറിലധികം ഭാഷകൾ ഇതെല്ലാം ഇന്ത്യയോടുള്ള ആകർഷണം തോന്നാനുള്ള കാരണങ്ങളായി കരുതുന്നു. 2010 ൽ യുഎസ് പ്രസിഡന്റെന്ന നിലയിലാണ് ഞാൻ ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. എന്നാൽ അതിനു മുമ്പേ തന്റെ ഭാവനയിൽ ഇന്ത്യയ്ക്ക് സവിശേഷമായ സ്ഥാനമുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ ഒബാമ പറയുന്നു.
English Summary: Spent Childhood Listening To Ramayana, Mahabharata”: Obama In Memoir…