സ്വര്‍ണ്ണക്കടത്ത്- പ്രതികള്‍ക്കെതിരെ യു.പി.എ ചുമത്തി

0
93
Kochi: Police personnel produce Sarith, accused in gold smuggling case, at a special court in Kochi, Thursday, July 9, 2020. (PTI Photo)(PTI09-07-2020_000111B)

തിരുവനന്തപുരത്തെ വിവാദമായ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികള്‍ക്ക് നേരെയും എന്‍.ഐ.എ യു.പി.എ നിയമപ്രകാരം കുറ്റപത്രം ചാര്‍ത്തി. പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ ആണ് യു.പി.എ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍റെ പേരിലെത്തിയ നയതന്ത്ര പാക്കേജില്‍ 30 കിലോഗ്രാം സ്വര്‍ണ്ണം ഒളിപ്പിച്ച കേസില്‍ ആണ് ഇപ്പോള് യു.പി.എ ചുമത്തിയിരിക്കുന്നത്. വിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തിയ 14 കോടി രൂപയുടെ സ്വര്‍ണ്ണം ദുരുപയോഗിച്ച് ഭീകരപ്രവര്‍ത്തനത്തിന് സാന്പത്തിക സഹായം നല്‍കാന്‍ സാദ്ധ്യതയുണ്ടെന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ എന്‍.ഐ.എ വ്യക്തമാക്കി.
സ്വര്‍ണ്ണം ഒളിപ്പിച്ച പാഴ്സലില്‍ ദേശവിരുദ്ധ സ്വഭാവമുള്ള ചില ലഘുലേഖകള്‍ കണ്ടെടുത്തു എന്ന് ചിലവൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. നിലവില്‍ സരിത്ത് മാത്രമാണ് ഇപ്പോള്‍ അറസ്റ്റില്‍. സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവില്‍ ആണ്. സ്വര്‍ണ്ണം അയച്ചു എന്ന് കരുതപ്പെടുന്ന ഫാസില്‍ ഫരീദ് എന്ന വ്യക്തിയെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here