പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി ദിവാകരന്‍

0
2

പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. പിണറായി വിജയന്‍ തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ ഇരിക്കുന്നത്. പോകുന്നവര്‍ പോട്ടെ എന്നുള്ള നിലപാട് എടുക്കുന്നത് അനുയോജ്യമാണോ എന്ന് ആലോചിക്കണം. സഹിഷ്ണുത ഇല്ലെങ്കില്‍ എങ്ങനെ മുന്നണിയുടെ നേതാവാകുമെന്നും സി ദിവാകരന്‍ ചോദിച്ചു.പിണറായി വിജയന്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഉപനേതാവ് എന്ന വിഷയം ഇത്രയും വഷളായത് അദ്ദേഹത്തിന്റെ പ്രതികരണമാണ്.

അദ്ദേഹം തീരുമാനിക്കുന്നത് നടപ്പിലാക്കാനല്ല ഇവിടെ ഞങ്ങളിരിക്കുന്നത്. പിണറായി വിജയന് മുന്‍പും നേതാക്കന്മാരുണ്ടായിരുന്നു. പോകുന്നവര്‍ പോട്ടെ എന്ന നിലപാട് എടുക്കുന്നത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാരമ്പര്യത്തിനും അനുയോജ്യമാണ് എന്ന് ആലോചിക്കണം. ഞങ്ങള്‍ക്ക് ഇദ്ദേഹവുമായിട്ട് ഒരു ചര്‍ച്ചയുമില്ല. ഞങ്ങളുടെ ചര്‍ച്ചകള്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയുമായിട്ടാണ്. അതാണ് പാര്‍ട്ടി. സഹിഷ്ണുതയില്ലെങ്കില്‍ മറ്റ് ഘടക പാര്‍ട്ടികളെ എങ്ങനെ അക്കൊമഡേറ്റ് ചെയ്യും. എങ്ങനെ മുന്നണിയുടെ നേതാവാകും. എല്‍ഡിഎഫ് നേരാംവണ്ണം നടത്താന്‍ ഞങ്ങള്‍ക്കറിയാം. ആ സമയം വരുന്നുണ്ട്. അവര്‍ കുറച്ചുകൂടി മാന്യമായി ഘടകകക്ഷികളോട് പെരുമാറണം. സിപിഐ അവരുടെ കൂടി പാര്‍ട്ടിയാണ് – അദ്ദേഹം പറഞ്ഞു.എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി സിപിഐഎം അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണെന്നും സി ദിവാകരന്‍ പരിഹസിച്ചു. നേതാക്കളുടെ പ്രസ്താവനയില്‍ മിതത്വം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എകെജി സെന്ററില്‍ പോയി പറയണമെന്നും ആരാണ് മിതത്വം ലംഘിച്ചതെന്നും സി ദിവാകരന്‍ ചോദിച്ചു.

ബേബി ഉള്ളപ്പോള്‍ ഇങ്ങനെയൊരു സംഭവം നടക്കുന്നത് വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു. ബേബിയെ ഇവര്‍ ദേശീയ സെക്രട്ടറിയായി അംഗീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് വൈകാതെ തെളിയാന്‍ പോവുകയാണ്. അദ്ദേഹം നല്ലൊരു പാര്‍ട്ടി സഖാവാണ്. ജെന്റില്‍മാനാണ്. എല്‍ഡിഎഫിന് ഒരു കണ്‍വീനറുണ്ടെന്ന് ഞാന്‍ ഇന്ന് കേട്ടു. നേതാക്കന്‍മാരെല്ലാം പ്രസ്താവന നടത്തുമ്പോള്‍ മിതത്വം പാലിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അത് അദ്ദേഹം പറയേണ്ടത് എകെജി സെന്റില്‍ പോയി അവിടെ ഇരിക്കുന്ന ആളുടെ അടുത്ത് വേണം – അദ്ദേഹം പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് സംഭവത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ത്തി. എത്ര പേരാണ് ജയിലില്‍ പോയത്. ആ കേസ് അടുത്തകാലത്തെങ്ങും തീരില്ല. ബിജെപിയോ സംഘപരിവാറോ പിണറായി വിജയന്റെ കുടുംബത്തെ ആക്രമിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ സിപിഐ ഇടപെടുമെന്നും നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും സി ദിവാകരന്‍ തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here