യു.എൻ രക്ഷാസമിതി യോഗത്തിൽ ചൈന – അമേരിക്ക വാക്പോര്

0
96

യുനൈറ്റഡ് നേഷന്‍സ്: കോവിഡ് പശ്ചാത്തലത്തില്‍ ചേര്‍ന്ന യു.എന്‍. രക്ഷാസമിതി യോഗത്തില്‍ അമേരിക്ക-ചൈന ഏറ്റുമുട്ടല്‍. ചൈനയെ രൂക്ഷമായി വിമര്‍ശിച്ചും മറ്റ് അംഗങ്ങളുടെ നിസ്സഹായതയെ കളിയാക്കിയും സംസാരിച്ച ശേഷം യു.എസ്. പ്രതിനിധി യോഗത്തില്‍നിന്ന് വിട്ടുപോയേപ്പാള്‍ ചൈന കടുത്ത ആക്രമണം അഴിച്ചുവിട്ടു. ‘മതി, നിര്‍ത്ത്, സ്വന്തം കാര്യം നോക്കൂ’വെന്നും ചൈനീസ് പ്രതിനിധി അമേരിക്കയോട് പറഞ്ഞു.

ഇന്നത്തെ ചര്‍ച്ചയുടെ ഉള്ളടക്കം വെറുപ്പുളവാക്കുന്നതാണെന്നും നിങ്ങള്‍ ഒാരോരുത്തരെ കുറിച്ചും ലജ്ജിക്കുന്നുവെന്നുമാണ് അമേരിക്കന്‍ പ്രതിനിധി കെല്ലി ക്രാഫ്റ്റ് പറഞ്ഞത്. ഇതിന് മറുപടിയായാണ് അമേരിക്ക ഇതുവരെ സംസാരിച്ചത് മതി, നിര്‍ത്തൂവെന്ന് ചൈനീസ് പ്രതിനിധി ശാങ് ജുന്‍ ആവശ്യപ്പെട്ടത്. നിങ്ങള്‍ ലോകത്ത് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കി. മറ്റുള്ളവരെ പഴിചാരി സ്വന്തം പ്രശ്നം പരിഹരിക്കാനാകില്ലെന്ന് അമേരിക്ക മനസ്സിലാക്കണം. ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും മരണവുമെന്ന് ചിന്തിക്കണം. ആരെങ്കിലും ഉത്തരവാദികള്‍ ആെണങ്കില്‍ അത് ഏതാനും അമേരിക്കന്‍ രാഷ്ട്രീയക്കാരാണ്. ‘ ചൈനീസ് പ്രതിനിധി പറഞ്ഞു.

 

സ്വന്തം രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ വിദേശരാജ്യങ്ങളെ പഴിചാരാന്‍ ശ്രമിക്കുകയാണെന്ന് റഷ്യന്‍ പ്രതിനിധി സെര്‍ജി ലാവ്റോവ് പറഞ്ഞു.

കോവിഡ് നേരിടുന്നതില്‍ രക്ഷാസമിതി സമ്ബൂര്‍ണ പരാജയമായെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അേന്‍റാണിയോ ഗുെട്ടറസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here