ലൈഫ് മിഷൻ: ക്രമേക്കേടുകൾ സി.ബി ഐ അന്വേഷിക്കും

0
260

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ കേസെടുത്തു. ഇതുസംബന്ധിച്ച്‌ സി.ബി.ഐ കൊച്ചി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എഫ്.സി.ആര്‍.ഐ പ്രകാരമാണ് കേസ്. നിലവില്‍ ആരേയും പ്രതിചേര്‍ക്കാതെയാണ് കേസെടുത്തിരിക്കുന്നത്. വിദേശ സഹായം സ്വീകരിക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ചോയെന്ന കാര്യവും കേസിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കും. രേഖകള്‍ ഉള്‍പ്പടെ പിടിച്ചെടുക്കാന്‍ വരുംദിവസങ്ങളില്‍ ലൈഫ് മിഷന്‍ ഓഫീസില്‍ സി.ബി.ഐ റെയ്‌ഡും നടന്നേക്കാം. സ്വപ്‌ന സുരേഷ് അടക്കമുളള വ്യക്തികളെ സി.ബി.ഐ ചോദ്യം ചെയ്യാനുളള സാദ്ധ്യതയേറെയാണ്.

സ്വര്‍ണക്കടത്തിന് പിന്നാലെ മറ്റൊരു കേസില്‍ കൂടി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയാണ്

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

 

ഫോറിന്‍ കോണ്ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട് പ്രകാരം ആണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്‌മെന്റ് ഡയക്‌ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷന്‍ പദ്ധതി കേരളത്തില്‍ കൈക്കാര്യം ചെയ്യുന്ന യൂണിടാക്ക് എം.ഡി സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനില്‍ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും ആരോപണം നേരിടുന്ന സംഭവത്തില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here