സമാജ്വാദ് പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക് നൽകാം, ആരും തടസ്സമല്ല; ജാതി സംവരണം ആവശ്യപ്പെട്ട അഖിലേഷിന് അമിത്ഷായുടെ ചുട്ട മറുപടി
മതാടിസ്ഥാനത്തിലുള്ള സംവരണം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മുസ്ലിം സ്ത്രീകൾക്ക് പ്രത്യേക ക്വാട്ട വേണമെന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ചോദ്യങ്ങൾക്ക് അമിത് ഷാ നൽകിയ മറുപടികൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.
വനിതാ സംവരണ ബില്ലിൽ ഒബിസി വിഭാഗങ്ങൾക്കും മുസ്ലിം സ്ത്രീകൾക്കും പ്രത്യേക ക്വാട്ട നൽകണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്.
“നിങ്ങളുടെ പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക് തന്നെ നൽകാം, അതിന് ആരും തടസ്സമല്ല. പക്ഷേ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്, അത് അനുവദിക്കില്ല” അമിത് ഷാ വ്യക്തമാക്കി.







